തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതില്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് വിശദീകരണം നല്‍കുക. നയപ്രഖ്യാപനം സര്‍ക്കാര്‍ നിലപാടാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും എന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടിയത്. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന്റെ വിഷയമല്ലെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നയപ്രഖ്യാപനത്തിന്റെ കരടുരൂപം കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവന് നല്‍കുകയും ചെയ്തു.
നയപ്രഖ്യാപനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ഗവര്‍ണര്‍ വിയോജിക്കുന്നതെന്നാണ് ആരോപണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ സര്‍ക്കാറിന്റെ നയമാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്നും അതില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാവില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.