| Saturday, 2nd March 2024, 8:49 am

കേവിനുള്ളില്‍ ആരും തീപ്പെട്ടിയുരക്കരുതെന്ന് കമല്‍ അപ്പോഴേ പറഞ്ഞു; അതോടെ ഞങ്ങള്‍ അവിടുന്ന് മാറി: സിനിമാറ്റോഗ്രാഫര്‍ വേണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്താന ഭാരതി സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗുണാ. കമല്‍ ഹാസന്‍ നായകനായ ഈ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമയാണ്.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുഹയും ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷനായിരുന്നു.

മികച്ച പ്രമേയത്തിനും പ്രകടനത്തിനും ഗുണാ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഈ ചിത്രം സ്വന്തമാക്കി.

അതേസമയം അത്രനാള്‍ ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന കൊടൈക്കനാലിലെ ഗുഹ അതിന് ശേഷം ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി.

ആ സിനിമക്ക് വേണ്ടി തങ്ങള്‍ ഗുണാ കേവിനുള്ളില്‍ പോയതിനെ കുറിച്ച് പറയുകയാണ് സിനിമാറ്റോഗ്രാഫറായ വേണു. ബിഹൈന്‍ഡ്‌വുഡ്‌സ് കോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ അന്ന് സിനിമയുടെ ഷൂട്ടിന് വേണ്ടി അവിടെ പോകുമ്പോള്‍ ആകെ അപകടം പിടിച്ച അവസ്ഥയിലായിരുന്നു. ആദ്യം അവിടെ എത്തിയപ്പോള്‍ വലിയ പൊക്കത്തില്‍ ഇലകള്‍ അടിഞ്ഞിട്ടുണ്ടായിരുന്നു.

ചളിയല്ലാത്ത മറ്റെന്തോ ഒന്ന് കൊണ്ട് മൂടപ്പെട്ട അവസ്ഥയായിരുന്നു. കാല് കുത്തിയാല്‍ പ്രയാസമാകും. മാത്രമല്ല അവിടെ ചുറ്റും മീഥൈന്‍ ഗ്യാസും മറ്റും ഉണ്ടായിരുന്നു.

കമലിന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അറിയാമായിരുന്നു. അപ്പോള്‍ തന്നെ കമല്‍ ആരും തീപ്പെട്ടി ഉരക്കരുതെന്ന് പറഞ്ഞതോടെ ഞങ്ങള്‍ അവിടുന്ന് മാറി,’ വേണു പറഞ്ഞു.


Content Highlight: Cinematographer Venu Talks About Kamal Haasan And Gunaa Movie

We use cookies to give you the best possible experience. Learn more