| Sunday, 10th December 2023, 9:23 am

യു.എന്നിന്റെ ഗസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്തതിന് പിന്നിൽ അമേരിക്കയുടെ കാപട്യം: ചൈന അംബാസിഡർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌ജിങ്‌: ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ രക്ഷ സമിതിയുടെ പ്രമേയം വീറ്റോ ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പുറകിൽ കാപട്യമാണെന്ന് ചൈന. ഫലസ്തീനികളുടെ കാര്യത്തിൽ കരുതലുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇസ്രഈൽ സൈന്യം ഗസയിൽ നടത്തുന്ന ആക്രമണത്തെ അമേരിക്ക അനുകൂലിക്കുകയാണെന്ന് ചൈനയുടെ അംബാസിഡർ ഷാങ് ജുൻ പറഞ്ഞു.

പ്രമേയത്തെ അമേരിക്ക കല്ലെറിഞ്ഞതിൽ വളരെ നിരാശയും ഖേദവും ഉണ്ടെന്ന് ഷാങ് ജുൻ ചൂണ്ടിക്കാട്ടി. ഈ നീക്കത്തിന് യു.എസ് നൽകുന്ന ന്യായീകരണം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ ജനങ്ങളുടെ ജീവനും സുരക്ഷയും മാനുഷിക ആവശ്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുമ്പോളും ഇസ്രഈൽ ആക്രമണത്തെ തുടർച്ചയായി അംഗീകരിക്കുന്നത് അഭിപ്രായങ്ങളിലെ വൈരുദ്ധ്യമാണെന്നും ഷാങ് ജുൻ അവകാശപ്പെട്ടു.

യു.എന്നിന്റെ ഗസയിലെ വെടിനിർത്തൽ പ്രമേയം തടയുന്നതിനായി യു.കെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ യു.എന്നിലെ 13 അംഗങ്ങൾ യു.എ.ഇ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയത്തെ അനുകൂലിച്ചു.

അതേസമയം ഐക്യരാഷ്ട്ര സമിതിയുടെയും സെക്രട്ടറി ജനറലിന്റെയും തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് യു.എന്നിലെ അമേരിക്കൻ അംബാസിഡർ റോബേർഡ് വുഡ് പറഞ്ഞിരുന്നു. നിലവിൽ ഇസ്രഈലിന് ഹമാസ് ഒരു ഭീഷണി ആയതിനാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രഈലിനെ നിർബന്ധിക്കാൻ കഴിയില്ലെന്നാണ് റോബേർഡ് വുഡ് പറഞ്ഞത്.

കൂടാതെ പ്രമേയം യാഥാർത്ഥ്യത്തിൽ നിന്ന് വിവാഹമോചനം നേടുന്നതിന് തുല്യമാണെന്നും ഹമാസിന്റെ പ്രത്യാക്രമണത്തെ അപലപിക്കുന്നതിൽ പ്രമേയം തടസം സൃഷ്ടിക്കുന്നുവെന്നും റോബേർഡ് വുഡ് പറഞ്ഞു.

ഇസ്രഈൽ – ഫലസ്തീൻ സംഘർഷം അന്താരാഷ്ട്ര സമാധാനത്തേയും സുരക്ഷയേയും കൂടുതൽ വഷളാക്കുന്നുവെന്ന് അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പ് നൽകിയിരുന്നു. 15 അംഗ സുരക്ഷാ കൗൺസിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള ചുമതലയുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

കണക്കുകൾ പ്രകാരം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 17,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

Content Highlight: Chinese ambassador says America’s hypocrisy is behind vetoing ceasefire resolution

We use cookies to give you the best possible experience. Learn more