| Monday, 3rd October 2022, 7:18 pm

എന്തുപറ്റി ഭയങ്കര സ്‌ട്രെയ്റ്റ് ചോദ്യങ്ങള്‍ ചോദിക്കാന്‍, അതും സിനിമയെക്കുറിച്ച് മാത്രം; അവതാരകയോട് അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന അഭിമുഖങ്ങളില്‍ ചില അവതാരകരുടെ ചോദ്യങ്ങളെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പല നടന്മാരും നടിമാരും തങ്ങളെ ബുദ്ധിമുട്ടിച്ച അഭിമുഖങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അജു വര്‍ഗീസും എത്തിയിരിക്കുകയാണ്.

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന സാറ്റര്‍ഡേ നൈറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട കൗമുദി മൂവിസിന്റെ അഭിമുഖത്തിലാണ് അജു വര്‍ഗീസ് അവതാരകയെ ട്രോളുന്നത്.

സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു അഭിമുഖത്തിന്റെ പകുതി മുക്കാല്‍ ഭാഗവും അവതാരക ചോദിച്ചത്. അവസാന ഭാഗമായപ്പോള്‍ ഇനി നമുക്ക് ടാസ്‌ക്കിലേക്ക് പോകാമെന്ന് അവതാരക പറഞ്ഞു.

ഇതിന് മറുപടിയായി എന്തെ വരാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് അജു വര്‍ഗീസ് അവതാരകയോട് പറഞ്ഞു. ‘എന്തുപറ്റി ഭയങ്കര സ്‌ട്രെയ്റ്റ് ചോദ്യങ്ങള്‍ ചോദിക്കാന്‍ അതും സിനിമയെക്കുറിച്ച് മാത്രം’ അവതാരകയോട് അജു ചോദിച്ചു. ആദ്യം സിനിമയെക്കുറിച്ചല്ലെ സംസാരിക്കേണ്ടതെന്ന് അവതാരക പറഞ്ഞപ്പോള്‍ ‘അതെ’ എന്ന് അജു വര്‍ഗീസ് അവതാരികയോട് പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് തങ്ങള്‍ അഭിമുഖങ്ങളില്‍ എത്തുന്നതെന്നും എന്നാല്‍ ചിലര്‍ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പേഴ്‌സണല്‍ കാര്യങ്ങള്‍ ചോദിക്കാറുണ്ടെന്നും പലരും പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനേക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിരുന്നു.

നേരത്തെ ഒരു അഭിമുഖത്തില്‍ ദേശിയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയും മാധ്യമങ്ങളില്‍ ചോദിക്കുന്ന സെന്‍സിബിളല്ലാത്ത ചോദ്യങ്ങളോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു സിനിമയെ പറ്റി സംസാരിക്കാന്‍ വന്നാല്‍ ഫിലിം ജേണിയെ കുറിച്ചും ആ സിനിമക്ക് വേണ്ടി എടുത്ത സ്ട്രഗിളുകളെ കുറിച്ച് സംസാരിക്കാനുമാണ് താല്‍പര്യമെന്ന് അപര്‍ണ പറഞ്ഞു. ഒട്ടും സെന്‍സിബിളല്ലാത്ത ചോദ്യങ്ങള്‍ ചില അഭിമുഖങ്ങളില്‍ വരുമ്പോള്‍ ദേഷ്യം വരും. പക്ഷെ ഒന്നും പറയാന്‍ പറ്റില്ലെന്നുമായിരുന്നു അപര്‍ണയുടെ പ്രതികരണം.

മീഡിയകള്‍ അഭിമുഖങ്ങളില്‍ പേഴ്സണല്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട എന്ന അഭിപ്രായം തന്നെയാണോ ഉള്ളത്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അപര്‍ണ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ഇതേ രീതിയില്‍ പലരും മാധ്യമങ്ങളുടെ ചില ചോദ്യങ്ങള്‍ക്കെതിരെ പ്രതികരിച്ച് എത്തിയിട്ടുണ്ടായിരുന്നു.

Content Highlight: celiebrities responding to some irritating questions from the media

We use cookies to give you the best possible experience. Learn more