| Monday, 11th January 2021, 3:09 pm

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍; സര്‍ക്കാര്‍ എഞ്ചിനീയര്‍ പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റിന്റെ ഇരയായത് 70 കുട്ടികള്‍. സി.ബി.ഐ അന്വേഷണത്തിലാണ് യു.പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവാന്‍ 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്.

70 കുട്ടികളും എച്ച്.ഐ.വി ബാധിതരാകാന്‍ സാധ്യതയുണ്ടെന്നന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 4 വയസ്സുള്ള കുട്ടികള്‍ മുതല്‍ 22 വയസ്സ് വരെയുള്ളവര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവരെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിനും ഉള്ളടക്കം ഇന്റര്‍നെറ്റില്‍ വിറ്റതിനും രാം ഭവാനെ നവംബറില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളില്‍ രാം ഭവന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു.

സി.ബി.ഐ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   CBI probe finds 70 kids exploited by UP govt engineer for child porn racket

We use cookies to give you the best possible experience. Learn more