| Friday, 11th October 2019, 9:45 pm

ഉന്നാവോ കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; വാഹനാപകടക്കേസില്‍ കൊലക്കുറ്റമില്ല; കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സങ് സെന്‍ഗാറിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹി കോടതിയിലാണ് 2017-ല്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസിന്റെ അടുത്ത വാദം ചൊവ്വാഴ്ച നടക്കും. സെന്‍ഗാറിനു പുറമേ നരേഷ് തിവാരി, ബ്രിജേഷ് യാദവ്, ശുഭം സിങ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിനു നിര്‍ബന്ധിക്കുക, കൂട്ടബലാത്സംഗം, പോക്‌സോ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തമാണ് ഇതുവഴി ലഭിക്കുന്ന പരമാവധി ശിക്ഷ.

സംഭവത്തെക്കുറിച്ച് കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ: ‘2017 ജൂണ്‍ 11-ാം തീയതി രാത്രി പെണ്‍കുട്ടി വെള്ളമെടുക്കാനായാണു പുറത്തേക്കു വന്നത്. ഈ സമയം സെന്‍ഗാറും മറ്റു മൂന്നുപേരും പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു.

കുറച്ചുദൂരം പോയശേഷം സെന്‍ഗാര്‍, തിവാരി എന്നിവര്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാന്‍പുരിലെ ഒരു വീട്ടിലേക്കു പോയി. അവിടെയുണ്ടായിരുന്ന രണ്ട് അജ്ഞാതരായ വ്യക്തികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു.

രണ്ട്-മൂന്നു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ യാദവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെവെച്ചും ലൈംഗികാക്രമണം നടന്നു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം കുട്ടിയെ ഔറിയയിലേക്കു കൊണ്ടുപോയി. അവിടെനിന്നാണ് പൊലീസിനു ലഭിക്കുന്നത്.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ 11-നാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന പെണ്‍കുട്ടിയുടെ വാദം സി.ബി.ഐ തള്ളി. ആ സമയം സെന്‍ഗാറും തിവാരിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും അതിനാല്‍ ജൂണ്‍ 12-നാണ് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായതെന്നാണ് സി.ബി.ഐ പറയുന്നത്.

അതുപോലെ തിവാരി നല്‍കിയ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടി ഉപയോഗിച്ചിട്ടില്ലെന്ന പെണ്‍കുട്ടിയുടെ വാദവും സി.ബി.ഐ തള്ളി. അതുപയോഗിച്ചതായുള്ള തെളിവ് തങ്ങള്‍ക്കു ലഭിച്ചതായി സി.ബി.ഐ വ്യക്തമാക്കി.

കേസില്‍ 103 സാക്ഷികളാണുള്ളത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇവരെ ദല്‍ഹിയിലേക്കു മാറ്റിയിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയുടെ വാഹനം ഈ വര്‍ഷം അപകടത്തില്‍പ്പെട്ടതു സംഭവിച്ച കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സെന്‍ഗാറിനെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും കൊലക്കുറ്റം ചുമത്തിയിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രിമിനല്‍ ഗൂഢാലോചനയാണു സെന്‍ഗാറിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. അതേസമയം അശ്രദ്ധമായ ഡ്രൈവിങ്ങിനും അശ്രദ്ധ മൂലമുണ്ടായ കൊലപാതകത്തിനും ട്രക്ക് ഡ്രൈവര്‍ ആശിഷ് കുമാര്‍ പാലിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more