പൊന്നാനി: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാറിടിച്ചുകയറി അപകടം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതമല്ല. 12.30 ഓടെയാണ് അപകടം.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥി പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറം പൊന്നാനി എ.വി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാര്‍ ഇടിച്ചുകയറിയത്.
വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചിട്ടുണ്ട്. കാറിന് അധികം വേഗതയില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
ഇന്നലെ (വ്യാഴാഴ്ച) പാലക്കാട് കല്ലടിക്കോടില്‍ ലോറി മറിഞ്ഞ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. സ്‌കൂള്‍ വിട്ട് നടന്നുപോവുകയായിരുന്ന കരിമ്പ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതിനുപിന്നാലെയാണ് പൊന്നാനിയിലെ അപകടം.
പാലക്കാട് ഉണ്ടായ അപകടത്തിൽ ഇര്‍ഫാന,മിത, റിദ, ആയിഷ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിമന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തുമണിയോടെ മരണപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദില്‍ നടന്നു.
പൊതുദര്‍ശനത്തിന് മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍ കുട്ടി, എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അനുശോചനമറിയിച്ചു.
Content Highlight: Car crashes into students in Ponnani; the injury