| Tuesday, 18th February 2020, 8:55 pm

മുന്‍ എം.പി കൈലാഷ്‌നാഥ് യാദവ് ബി.എസ്.പിയില്‍ നിന്ന് രാജിവെച്ചു; ബി.എസ്.പിക്ക് നഷ്ടമാവുന്നത് യാദവ മുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എസ്.പി മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ കൈലാഷ്‌നാഥ് യാദവ് ബി.എസ്.പിയില്‍ നിന്ന് രാജിവെച്ചു. ചൊവ്വാഴ്ചയാണ് കൈലാഷ്‌നാഥ് യാദവ് രാജി പ്രഖ്യാപിച്ചത്.

കിഴക്കന്‍ യു.പിയില്‍ നിന്നുള്ള നേതാവായ കൈലാഷ്‌നാഥ് യാദവ് ബി.എസ്.പിയുടെ യാദവ മുഖമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബി.എസ്.പിയുടെ നേതാവാണ് കൈലാഷ്‌നാഥ് യാദവ്.

ഉത്തര്‍പ്രദേശിലെ ചന്ദൗലി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 2004ലാണ് കൈലാഷ്‌നാഥ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

‘ഇന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു. ബി.എസ്.പിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. താഴെ തട്ടിലുള്ള ബി.എസ്.പി പ്രവര്‍ത്തകര്‍ നിരാശയിലാണ്’, കൈലാഷ്‌നാഥ് യാദവ് പറഞ്ഞു.

മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യത്തില്‍ കൈലാഷ്‌നാഥ് യാദവിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ഒരുമാസത്തെ സമയമെങ്കിലും എടുത്തേ ഞാന്‍ അടുത്ത രാഷ്ട്രീ പാര്‍ട്ടി ഏതെന്ന് തീരുമാനിക്കൂ’.

We use cookies to give you the best possible experience. Learn more