| Thursday, 4th April 2024, 4:04 pm

ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ എപ്പോഴും മനസിൽ കൊണ്ടുനടക്കുന്നത് ആ സംവിധായകനെയാണ്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എട്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബ്ലെസി. തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ ചിത്രത്തില്‍ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച ബ്ലെസി 2004ല്‍ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. താൻ ഒരു സിനിമയെ സമീപിക്കുമ്പോൾ മനസിൽ ഓർക്കുന്നത് പത്മരാജനെയാണെന്ന് പറയുകയാണ് ബ്ലെസി. പറയാനുള്ള വിഷയം പുതുമയോടെ പറയാനാണ് പത്മരാജൻ പറയുകയെന്നും ബ്ലെസി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ എപ്പോഴും മനസിൽ കൊണ്ടുനടക്കുന്നത് പത്മരാജൻ സാറിനെയാണ്. സാർ എപ്പോഴും പറയാറുള്ളത് നമുക്ക് പറയാനുള്ള വിഷയം ഏറ്റവും പുതുമയോടുകൂടി പറയുക എന്നാണ്. അതുകൊണ്ട് സിനിമയുടെ വലിയൊരു ഗ്രാമർ പഠിച്ച വലിയൊരു ടെക്നീഷ്യൻ ആവണമെന്നില്ല, പക്ഷേ ഏറ്റവും ഫ്രഷ് ആയിട്ട് പറയുക എന്നതാണ്. അതിനു വളരെ നിശ്ചയദാർഢ്യം ഉണ്ടാവുക. അത് ഞാൻ എല്ലാ സിനിമക്കും മുമ്പ് എന്റെ മനസിൽ കൊണ്ടുനടക്കുന്ന ചില കാര്യങ്ങളാണ്,’ ബ്ലെസി പറഞ്ഞു.

തന്റെ സിനിമകളിലെ മണവും രുചിയുടെയും എലമെന്റിസിനെക്കുറിച്ചും ബ്ലെസി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘തന്മാത്രയിൽ ഇഞ്ചിക്കറി കൂട്ടുമ്പോൾ അമ്മയെ കണക്ട് ചെയ്യുന്നു എന്ന് പറയുന്നുണ്ട്. ഈ മണം രുചി എന്നൊക്കെ പറയുന്നത് അറിയാതെ കയറി പോകുന്ന കാര്യങ്ങളാണ്. അങ്ങനെ കയറിപ്പോയത് ആയിരിക്കാം അച്ചാറും എന്നെനിക്ക് തോന്നുന്നു.

എനിക്ക് കിട്ടുന്ന എലമെന്റുകൾ പലപ്പോഴും ഉപയോഗിക്കാൻ വരാറുണ്ട്. ഇത് അവസാനം വരെ കാത്തുസൂക്ഷിച്ചുകൊണ്ട് പോകുന്നനുണ്ട്. അപ്പോഴൊന്നും പോകുന്നതിന് മുപ് കഴിക്കുന്നു എന്നൊന്നും തുടക്കത്തിൽ ആലോചിച്ചിട്ടുണ്ടാവില്ല,’ ബ്ലെസി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്ലെസിയുടെ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളിത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Blessy about pathamarajan’s words

We use cookies to give you the best possible experience. Learn more