| Thursday, 20th February 2020, 3:53 pm

'ശ്രീരാമന്റെ പേരില്‍ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയക്കളി'; യോഗി പെരുമാറുന്നത് ജനറല്‍ ഡയറിനെപ്പോലെയെന്നും നവാബ് മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ശ്രീരാമന്റെ പേരില്‍ രാഷ്ടീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അതുകൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ചൊന്നും പറയാത്തതെന്നും മാലിക് പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന ശരദ് പവാറിന്റെ ആവശ്യത്തിന് പിന്നാലെയാണ് മാലിക്കിന്റെ പ്രസ്താവന.

” രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ട്രസ്റ്റ് നിര്‍മ്മിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞത് സത്യമാണ്. പക്ഷേ അതേസമയത്ത് തന്നെ പള്ളിക്ക് വേണ്ടി അഞ്ചേക്കര്‍ നല്‍കണമെന്നും പറഞ്ഞിരുന്നു,” അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ ബി.ജെ.പി രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

മരിക്കണമെന്നുറപ്പിച്ച് വരുന്നവര്‍ ജീവിച്ചിരിക്കുന്നതെങ്ങനെയാണ് എന്ന യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെയും മാലിക് വിമര്‍ശനം ഉന്നയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥ്ജിയുടെ അത്തരം പ്രസ്താവനയെ അംഗീകരിക്കാന്‍ പറ്റില്ല. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീകോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ചിരിക്കുന്നത്. ജനറല്‍ ഡയറിനെപ്പോലെയാണ് യോഗിജി പെരുമാറുന്നത്. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more