| Saturday, 24th April 2021, 9:23 am

'അവര്‍ കല്ലെറിഞ്ഞു, വേദി പൊളിച്ചു, കോളര്‍ പിടിച്ചുവലിച്ചു'; ബി.ജെ.പി എം.പിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വെച്ച് ആള്‍ക്കൂട്ടം ആക്രമിച്ചെന്ന പരാതിയുമായി ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ്. വെള്ളിയാഴ്ചയാണ് സംഭവം. തനിക്കെതിരെ നടന്ന ആക്രമണം
ആസൂത്രിതമാണെന്ന് പറഞ്ഞ സിംഗ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കി.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശിവാജി സിംഗ് റോയിക്ക് നേരെ കല്ലെറിഞ്ഞതായും സിംഗ് പറഞ്ഞു.

‘ പൊതുയോഗത്തിനായി ഞങ്ങള്‍ എത്തിയപ്പോള്‍ ബെല്‍ഗാച്ചിയയിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ശിവാജി സിംഗ റോയിക്ക് നേരെ കല്ലെറിഞ്ഞു. അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടപ്പോള്‍, ആള്‍ക്കൂട്ടത്തിലെ ചിലര്‍ എന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ചുവലിക്കുകയും വേദി നശിപ്പിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

ബഹളത്തിനിടെ വെടിവെയ്പ്പ് നടന്നെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP MP Arjun Singh attacked in North Kolkata, calls it ‘planned incident’

We use cookies to give you the best possible experience. Learn more