| Monday, 12th February 2018, 3:32 pm

'ഞാന്‍ ആകാശത്തോക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി'; വിചിത്ര വാദവുമായി യുവാവ്

സ്പോര്‍ട്സ് ഡെസ്‌ക്

മുബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍ മൈഥി വിചിത്രവാദവുമായി ഇതാ രംഗത്ത്. സാറയുമായി പ്രണയത്തിലായതെങ്ങനെ എന്ന ചോദ്യത്തിനുത്തരം നല്‍കിയത് ഏറെ വിചിത്രമായത്. ഇടിമിന്നലിന്റ നിര്‍ദേശമവനുസരിച്ചാണ് താന്‍ സാറയെ പ്രണയിച്ചതാണെന്നാണ് ദേബ്കുമാറിന്റ വാദം.

സാറയെ ഞാന്‍ ആദ്യമായി കാണുന്നത് ടെലിവിഷനില്‍ നിന്നുമാണ്. പിന്നീടത് മുഴുത്ത പ്രണയമായി, വിവാഹം കഴിക്കണമെന്നായി. ഇതിനുള്ള ഉത്തരത്തിനുവേണ്ടി ഞാന്‍ ആകാശത്തോക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി, അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണെന്നായിരുന്നു ഇടിമിന്നല്‍ പറഞ്ഞത്. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ താനീകാര്യം വ്യക്തമാക്കിയതായും ദേബ് കുമാര്‍ പറഞ്ഞു.

തന്റ കൈയിലുള്ള ദേബ് & സാറ യെന്നുള്ള ടാറ്റു, 2011 ല്‍ സാറക്ക് 13 വയസ്സുള്ളപ്പോളാണ് താന്‍ ഈ ടാറ്റു ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ് കുമാര്‍ കൂട്ടിചേര്‍ത്തു.

നേരത്തെ സച്ചിന്റ മുബൈയിലുള്ള വീട്ടിലേക്ക് ചുരിങ്ങിയത് ഒരു 20 തവണയെങ്കിലും ദേബ് കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടികെണ്ടുപോവുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു. പെയിന്ററായി ജേലി ചെയ്യുന്ന ദേബ് കുമാര്‍ വിഷാദ രോഗിയാണെന്നും സൂചനയുണ്ട്.

We use cookies to give you the best possible experience. Learn more