ബിഹാറില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചുകൊന്നു
national news
ബിഹാറില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2020, 11:30 am

പാട്‌ന: ബിഹാറില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ചുകൊന്നു. കര്‍ഷക നേതാവ് കൂടിയായ ജഗ്ദീഷ് ചന്ദ്ര ബസുവാണ് കൊല്ലപ്പെട്ടത്. ഖഗാരിയയിലാണ് സംഭവം.

പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവാണ് ജഗ്ദീഷ്. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഖഗാരിയ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്നു. 24,490 വോട്ടുകളും നേടാനായി.

ഖഗാരിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അഖിലേന്ത്യ കിസാന്‍ സഭയുടെ ജില്ലാ സെക്രട്ടറിയുമാണ് കൊല്ലപ്പെട്ട ജഗ്ദീഷ്. കിസാന്‍ സഭയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇദ്ദേഹത്തിന്  നേരത്തെ വധഭീഷണികളുണ്ടായിരുന്നു. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സി.പി.ഐ.എം നേതാവാണ് ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് പാര്‍ടിയുടെ ബെഗുസരായി ജില്ലാക്കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് 19 കാരണം രാജ്യം ലോക്ക് ഡൗണിലായിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

WATCH THIS VIDEO: