| Sunday, 15th November 2020, 1:01 pm

ബി.ജെ.പിയുടെ നോട്ടം ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍; തങ്ങളുടെ പാര്‍ട്ടിക്ക് വേണമെന്ന് മാഞ്ചിയും സാനിയും; തീരുമാനം ഇന്നറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന എന്‍.ഡി.എ യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പട്‌നയില്‍ തന്നെ നടക്കുന്ന ബി.ജെ.പിയുടേയും ജെ.ഡിയുവിന്റെയും വെവ്വേറെയുള്ള യോഗത്തിന് ശേഷം ഒരുമിച്ചുള്ള യോഗം നടക്കും.

രണ്ട് ഉപമുഖ്യമന്ത്രി പദം വേണമെന്ന് ഘടക കക്ഷികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇരു കക്ഷികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിട്ടുണ്ട്.

അതേസമയം ഉപമുഖ്യമന്ത്രിപദത്തില്‍ ബി.ജെ.പിക്കും നോട്ടമുണ്ട്. അതുകൊണ്ട് തന്നെ തീരുമാനം എന്തായികരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴും പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി.ജെ.പി ആവശ്യപ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുക ബി.ജെ.പിയായിരിക്കുമെന്ന സൂചനയും ബി.ജെ.പി നേതാവ് നേരത്തെ നല്‍കിയിരുന്നു.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ബി.ജെ.പി നല്‍കുന്ന മുഖ്യമന്ത്രി സ്ഥാനം നിതീഷ് സ്വീകരിച്ചാലും സഖ്യത്തില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar After Election   Latest Updates  Of BJP, RJD moves in Bihar

We use cookies to give you the best possible experience. Learn more