| Friday, 16th April 2021, 9:48 pm

ബംഗാളില്‍ കൊവിഡ് ബാധിച്ച് ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് പോസിറ്റാവായ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചു. ജംഗിപൂര്‍ മണ്ഡലത്തില്‍ ഇടത്-കോണ്‍ഗ്രസ്-ഐ.എസ്.എഫ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ പ്രദിപ് കുമാര്‍ നന്ദിയാണ് മരിച്ചത്.

73 വയസായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രദിപിനെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ സംഷെര്‍ഗഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

വെള്ളിയാഴ്ച 6910 പേര്‍ക്കാണ് ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും രാത്രി 7 നും രാവിലെ 10 നും ഇടയില്‍ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ അനുവദിക്കില്ലെന്നും ഈ നിയമം ഉടനടി പ്രാബല്യത്തില്‍ വരുത്തുമെന്നും വോട്ടെടുപ്പ് പാനല്‍ പറഞ്ഞു.

ഇതിനുപുറമെ, വരാനിരിക്കുന്ന ഘട്ടങ്ങളുടെ നിശബ്ദ കാലയളവ് 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി ഉയര്‍ത്തിയിട്ടുമുണ്ട്. ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താന്‍ സാധിക്കില്ല.

നേരത്തെ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal Polls: Coronavirus-positive RSP Candidate Dies

We use cookies to give you the best possible experience. Learn more