| Monday, 17th June 2024, 9:04 am

ആദ്യം തകര്‍ന്നു, പിന്നെ അടിച്ചുകേറി; കടുവകള്‍ തിരുത്തിക്കുറിച്ചത് ടി-20 ലോകകപ്പ് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ണോസ് വേല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ടി-20 മത്സരത്തില്‍ ബംഗ്ലാദേശിന് 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19.3 ഓവറില്‍ 106 റണ്‍സ് നേടാനാണ് ബംഗ്ലാദേശില്‍ സാധിച്ചത്. എന്നാല്‍ 19.2 ഓവറില്‍ ബംഗ്ലാദേശ് നേപ്പാളിനെ ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ 8ലും ബംഗ്ലാദേശ് എത്തിയിരിക്കുകയാണ്.

ബംഗ്ലാദേശിനെ 106 റണ്‍സില്‍ പുറത്താക്കിയ നേപ്പാളിന് ഒരു ഫുള്‍ മെമ്പര്‍ ടീമിനെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറില്‍ തളക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലേകത്തെ അമ്പരപ്പിക്കുന്ന വിധത്തിലാണ് ബംഗ്ലാ കടുവകള്‍ രണ്ടാം ഇന്നിങ്‌സില്‍ അടിച്ചുകേറി വന്നത്. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് കടുവകള്‍ സ്വന്തമാക്കിയത്.

ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനാണ് ബംഗ്ലാദേശിന് സാധിച്ചത്.

ബംഗ്ലാദേശിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഷക്കീബ് അല്‍ ഹസനാണ്. 22 പന്തില്‍ 17 റണ്‍സാന്‍ താരം നേടിയത്. മുഹമ്മദുള്ളയും റാഷിദ് ഹുസൈനും 13 റണ്‍സ് നേടിയപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. റാഷിദ് ഹുസൈന്‍ നേടിയ ഒരു സിക്‌സര്‍ മാത്രമായിരുന്നു ബംഗ്ലാദേശില്‍ മത്സരത്തില്‍ അവകാശപ്പെടാന്‍ ഉണ്ടായത്.

നേപ്പാളിന്റെ ശക്തമായ ബൗളിങ്ങില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. സോംപാല്‍ കാമി മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപേന്ദ്ര സിങ് 3.3 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

ആസിഫ് ഷെയ്ഖ് 17 റണ്‍സ് നേടി പുറത്തായപ്പോള്‍ കുശാല്‍ ഭൂര്‍ട്ടല്‍ നാലു റണ്‍സിനും അനില്‍കുമാര്‍ ഷാ പൂജ്യം റണ്‍സിനും കളം വിട്ടു. ക്യാപ്റ്റന്‍ രോഹിത് പൗഡലിനും സന്ദീപ് ജോറായിക്കും കേവലം ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നേപ്പാളിന് വേണ്ടി കുശാല്‍ മല്ല 27 റണ്‍സും എട്ട് റണ്‍സുമായി ദീപേന്ദ്ര സിങ് ഐറി 25 റണ്‍സുമെടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് ഗുല്‍സാം ജാ, സോംപാല്‍, അഭിനാഷ് ബോറ എന്നിവര്‍ പൂജ്യം റണ്‍സിന് പുരത്തായതോടെ നേപ്പാള്‍ തകരുകയായിരുന്നു.

ബംഗ്ലാദേശിനു വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് തന്‍സീം ഹസന്‍ സാക്കിബ് ആണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം നാല് വിക്കറ്റാണ് താരം നേടിയത്. 1.75 എന്ന് സ്വപ്നതുല്യമായ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. തുടര്‍ന്ന് മുസ്ഥഫിസൂര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റും ഷക്കീഹ് രണ്ട് വിക്കറ്റും നേടി.

Content Highlight: Bangladesh In Record Achievement In T20 world Cup

Latest Stories

We use cookies to give you the best possible experience. Learn more