| Sunday, 5th November 2023, 8:52 pm

സൽപ്പേര് രാമൻകുട്ടിയുടെ നിർമാതാക്കൾ കാരണം ഞാൻ 15 ദിവസം ചെന്നൈയിൽ കിടന്നു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൽപ്പേര് രാമൻകുട്ടി സിനിമയുടെ വിതരണാവകാശ സമയത്ത് തനിക്ക് നേരിട്ട നഷ്ട്ടങ്ങളെക്കുറിച്ച് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര. ഈ സിനിമയുടെ നിർമാതാക്കൾ ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുത്തിരുന്നില്ലെന്നും അവർ ഡബ്ബിങ് ചെയ്യാൻ സമ്മതിച്ചിരുന്നില്ലെന്നും ബൈജു അമ്പലക്കര പറഞ്ഞു. എന്നാൽ തന്റെ കയ്യിൽ നിന്നും ഒരുപാട് പൈസ ഇറക്കേണ്ടി വന്നിട്ടുണ്ടെന്നും അന്ന് നിർമാതാക്കളുടെ അസോസിയേഷനിൽ പരാതിപെട്ടിട്ട് കാര്യമുണ്ടായില്ലെന്നും ബൈജു അമ്പലക്കര കൂട്ടിച്ചേർത്തു. മാസ്റ്റർബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൽപ്പേര് രാമൻകുട്ടി എന്ന സിനിമയുടെ വിതരണാവകാശം ഏറ്റെടുത്തപ്പോൾ എനിക്ക് ഒരുപാട് നഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നു. പ്രൊഡ്യൂസർ പൈസ മുടക്കാതെ, മദ്രാസിൽ വന്നിട്ട് ആർട്ടിസ്റ്റുകൾക്ക് പണം നൽകാതെ നിന്നു. അവരാരും ഡബ്ബ് ചെയ്യാൻ വരുന്നില്ല. 15 ദിവസത്തോളം ഞാൻ ചെന്നൈയിൽ കിടന്നു. ഒരുപാട് പേർക്ക് ഇവർ കാശ് കൊടുക്കാൻ ഉണ്ട്.

സിനിമയുടെ കണക്ക് എന്ന് പറഞ്ഞാൽ ഒരു ആർട്ടിസ്റ്റ് അഭിനയിക്കാൻ വരുമ്പോൾ ആദ്യം അഡ്വാൻസ് പെയ്‌മെന്റ് കൊടുക്കും. പിന്നെ ഷൂട്ട് കഴിഞ്ഞ് ഇത്ര വർഷം കഴിയുമ്പോഴേക്കും ഒരു എമൗണ്ട് കൊടുക്കും. പിന്നെ പാക്ക്അപ്പിന് ഒരു എമൗണ്ട് കൊടുക്കും. പിന്നെ ബാക്കി പെയ്‌മെന്റ് ഡബ്ബ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് കൊടുക്കുന്നത്.

ഡബ്ബ് ചെയ്തെങ്കിൽ അല്ലേ നമുക്ക് സിനിമ ഇറക്കാൻ പറ്റു. അങ്ങനെ സിനിമ റിലീസ് ചെയ്യാൻ പറ്റാതെ വന്നു. ചില ആളുകൾ പൈസ കൊടുക്കാത്തത് കൊണ്ട് ഡബ്ബ് ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിന്നു. നമ്മൾക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് ഭയങ്കരമായിരുന്നു. പിന്നെ നമ്മുടെ കയ്യിൽ നിന്നും കുറെ ഫണ്ട് ഇറക്കേണ്ടി വന്നു.

സാധാരണ പ്രൊഡ്യൂസർ ഒരു സിനിമ ഡിസ്ട്രിബ്യുട്ടറെ ഏൽപ്പിക്കുന്നു. നമ്മൾ കൊടുക്കുന്ന അഡ്വാൻസ് പൈസ അവർ കവർ ചെയ്ത് തരണം സിനിമ ആദ്യമേ ഫ്ലോപ്പ് അയികഴിഞ്ഞാൽ ഈ പൈസ മുഴുവൻ ഡെഡ് ആയി പോവും.

അതിൻ്റെ ഒരു കണക്ക് എന്ന് പറഞ്ഞാൽ പ്രൊഡ്യൂസർ നമുക്ക് ഈ പൈസ തിരിച്ച് തരണം. തിരിച്ച് തന്നില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും, അസോസിയേഷനിൽ പരാതിപ്പെടും. ഈ പ്രൊഡ്യൂസേഴ്സ് അടുത്ത പടം എടുക്കുമ്പോൾ അത് ബ്ലോക്ക് ചെയ്യും. അപ്പോൾ അവർ നമുക്ക് ഈ പൈസ വാങ്ങിച്ച് തരണം.

അന്നത്തെ കാലത്ത് പണ്ടത്തെ ഏതോ തനിനിറം സിനിമകളൊക്കെ എടുത്ത കുറേ പ്രൊഡ്യൂസർമാരുണ്ട്. ഈ പ്രൊഡ്യൂസർമാർ എല്ലാം കൂടെ അസോസിയേഷന്റെ പ്രസിഡൻറ്, മറ്റ് മെമ്പർമാരൊക്കെയാണ്. അവിടെയിരുന്ന് ഈ ചേമ്പർ ഭരിക്കുന്നതൊക്കെ ഇവരാണ്.

ഇപ്പോൾ കുറെ നല്ല ആൾക്കാരാണ് വന്നിരിക്കുന്നത്. അന്ന് നമ്മളൊക്കെ ജനിക്കുന്നതിനു മുമ്പ് പടം എടുത്ത പ്രായം ചെന്ന ആൾക്കാരാണ് ഈ അസോസിയേഷനിൽ ഇരിക്കുന്നത്.
അന്ന് ഞങ്ങൾ പരാതി കൊടുക്കുന്ന നേരത്ത് പ്രൊഡ്യൂസർമാർ വന്ന് പറയും ‘നമ്മുടെ സിനിമയാണ് നമ്മുടെ സഹായിക്കണമെന്ന്’ അസോസിയേഷനിൽ പറയും. അപ്പോൾ ഇവർ അവരുടെ കൂടെ നിൽക്കും. ഇവരുടെ പടം ബാൻ ചെയ്യാനൊന്നും അവർ പോകില്ല. നമ്മുടെ പൈസ പോയി.

ഞാൻ അവിടെ ചെന്നിട്ട് ഡിസ്ട്രിബ്യൂഷൻ മീറ്റിങ്ങിൽ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും ഈ രണ്ടു പ്രൊഡ്യൂസേഴ്‌സും ലക്ഷക്കണക്കിന് പൈസ എനിക്ക് തരാനുണ്ട്. ആ അസോസിയേഷനിൽ മെമ്പറാണ് ഈ സൽപ്പേര് രാമൻകുട്ടി എന്ന സിനിമയുടെ പ്രൊഡ്യൂസർ,’ ബൈജു അമ്പലക്കര പറഞ്ഞു

Content Highlight:  Baiju Ambalakara on the losses he faced during the distribution rights of Salper Ramankutty movie.

Latest Stories

We use cookies to give you the best possible experience. Learn more