| Wednesday, 15th May 2024, 8:48 am

ബാബര്‍ കൊടുങ്കാറ്റില്‍ കോഹ്‌ലിയുടെ റെക്കോഡ് പഴകഥയായി; ടി-20യുടെ ചരിത്രത്തിൽ ഒന്നാമൻ ബാബർ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി പാകിസ്ഥാന്‍. പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ക്ലാന്‍ടോര്‍ഫ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയാണ് പാകിസ്ഥാന്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്.

42 പന്തില്‍ 75 റണ്‍സാണ് ബാബര്‍ നേടിയത്. ആറ് ഫോറുകളും അഞ്ച് പാകിസ്ഥാന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇന്റര്‍നാഷണല്‍ ടി-20യിലെ ബാബറിന്റെ 39 അര്‍ധസെഞ്ച്വറിയായിരുന്നു ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമായി മാറാനാണ് ബാബറിന് സാധിച്ചത്. 38 ഫിഫ്റ്റികള്‍ നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നു കൊണ്ടായിരുന്നു ബാബറിന്റെ മുന്നേറ്റം.

മുഹമ്മദ് റിസ്വാന്‍ 38 പന്തില്‍ 56 റണ്‍സും നേടി പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. നാല് ഫോറുകളും മൂന്ന് സിക്‌സും ആണ് താരം നേടിയത്.

അയര്‍ലാഡ് ബൗളിങ്ങില്‍ മാര്‍ക്ക് അടയര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അതേസമയം ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിനായി ക്യാപ്റ്റന്‍ ലോര്‍ക്കാന്‍ ടക്കര്‍ 41 പന്തില്‍ 73 റണ്‍സ് നേടി നിര്‍ണായകമായി. 13 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും അബ്ബാസ് അഫ്രീദി രണ്ടു വിക്കറ്റും മുഹമ്മദ് ആമിര്‍, ഇമാദ് വസിം എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Babar Azam create a new record in T20

Latest Stories

We use cookies to give you the best possible experience. Learn more