| Wednesday, 29th November 2023, 10:18 pm

സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പരയില്‍ പാണ്ഡ്യ ഇല്ല; ഇന്ത്യയെ നയിക്കാന്‍ രോഹിത്തിനോട് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയുമുള്ള പരമ്പര പുരോഗമിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ നവംബര്‍ 28ന് നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ഈ പരമ്പരയ്ക്ക് ശേഷം സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഇതോടെ സൗത്താഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ ബി.സി.സി.ഐ രോഹിത് ശര്‍മയോട് പറഞ്ഞിരിക്കുകയാണ്.

ഡിസംബര്‍ 10 മുതല്‍ പ്രോട്ടീസിനെതിരെ മൂന്ന് ടി-ട്വന്റി പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യക്കുള്ളത്. അജിത് അഗാക്കറും മറ്റ് സീനിയര്‍ സെലക്ടര്‍മാരും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ കാണുകയും സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലുള്ള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വരാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

ചെറിയ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത്തിന് താത്പര്യമില്ലെന്ന് പറഞ്ഞ് ബി.സി.സി.ഐയുടെ ഓഫര്‍ നിരസിച്ചാല്‍ നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി-ട്വന്റി ഐ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവിന് ഒപ്പം സെലക്ടര്‍മാര്‍ക്ക് തുടരേണ്ടിവരും. 2023 ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശ്രദ്ധേയനായിരുന്നു. ഇന്ത്യക്കുവേണ്ടി മികച്ച ക്യാപ്റ്റന്‍സിയും പെര്‍ഫോമന്‍സുമാണ് രോഹിത് കാഴ്ചവച്ചത്. സെമി ഫൈനല്‍ വരെ ഒരു മത്സരത്തിലും പരാജയം അറിയാതെയാണ് ടീം ഇന്ത്യയെ രോഹിത് നയിച്ചത്.

‘ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമോ എന്നത് അറിയില്ല, എന്നിരുന്നാലും സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ ആകാന്‍ രോഹിത് സമ്മതിച്ചാല്‍ അദ്ദേഹം വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ടീമിനെ നയിക്കുമെന്നത് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പാണ്,’ബി.സി.സി വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍ വൈറ്റ് ബോള്‍ മത്സരത്തില്‍ നിന്ന് തനിക്ക് ഇടവേള നല്‍കണമെന്ന് വിരാട് കോഹ്‌ലി നേരത്തെ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: B.C.C.I asks Rohit to lead India in T20I series with South Africa

Latest Stories

We use cookies to give you the best possible experience. Learn more