ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ഒമാനും ഓസ്ട്രേലിയയും തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം
Cricket
ഇങ്ങനെയൊരു റെക്കോഡ് ചരിത്രത്തിലാദ്യം; ഒമാനും ഓസ്ട്രേലിയയും തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 1:08 pm

ഐ.സി.സി ടി-20 ലോകകപ്പിലെ പത്താം മത്സരത്തില്‍ ഒമാനെതിരെ ഓസ്‌ട്രേലിയക്ക് 39 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ നാല് ഡി.ആര്‍.എസ് റിവ്യൂകള്‍ ആണ് ടീമുകള്‍ വിജയകരമായി നേടിയത്. ഒമാന്‍ മൂന്ന് റിവ്യൂകളും ഓസ്‌ട്രേലിയ ഒരു റിവ്യൂയും ആണ് എടുത്തത്. മത്സരം തുടങ്ങി മൂന്നാം പന്തില്‍ പ്രാക്ടിക്ക് അതാവലെയെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബി.ഡബ്യൂ ആക്കുകയായിരുന്നു. പിന്നീട് 0.5, 11.6, 12.4 ഓവറുകളിലും ഒമാന്‍ വിജയകരമായി റിവ്യൂ എടുത്തു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഒരു ടി-20 ഇന്നിങ്‌സില്‍ വിജയകരമായി നാല് ഡി.ആര്‍.എസ് എടുക്കുന്ന ആദ്യ മത്സരമായാണ് ഇത് മാറിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി 51 പന്തില്‍ 56 റണ്‍സ് നേടി ഡേവിഡ് വാര്‍ണറും 36 പന്തില്‍ പുറത്താവാതെ 67 നേടി മാര്‍കസ് സ്റ്റോണിസും നിര്‍ണായകമായി.

ഓസീസ് ബൗളിങ്ങില്‍ മാര്‍ക്കസ് സ്റ്റോണിസ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, നഥാന്‍ ഏലിയാസ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഒമാന്‍ തകര്‍ന്നടിയുകയായിരുന്നു.

ജയത്തോടെ രണ്ടു പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കാനും കങ്കാരുപടക്ക് സാധിച്ചു. ജൂണ്‍ എട്ടിന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം.

Content Highlight: Australia vs Oman create a historical facts