ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ച് വന്നു! ടി-20യുടെ ചരിത്രം തിരുത്തിക്കുറിച്ച് ഓസ്‌ട്രേലിയ
Cricket
ഇടിമിന്നലും കൊടുങ്കാറ്റും ഒരുമിച്ച് വന്നു! ടി-20യുടെ ചരിത്രം തിരുത്തിക്കുറിച്ച് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 8:55 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയിലേക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. നമിബിയയെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഒരുപിടി ചരിത്ര നേട്ടങ്ങളാണ് അഹങ്കാരി പട സ്വന്തമാക്കിയത്. ടി-20 ചരിത്രത്തിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വിജയമാണിത്. 86 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ ഞങ്ങളുടെ ചരിത്ര വിജയം രേഖപ്പെടുത്തിയത്. സ്വന്തമാക്കി. ടി-20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനുള്ള വിജയം കൂടിയാണിത്.

നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാംപയാണ് നമീബിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോണീസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ എലിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

43 പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസാണ് നമിബിയന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോര്‍. നാല് ഫോറുകളും ഒരു സിക്‌സുമാണ് നമീബിയന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസ്‌ട്രേലിയക്കായി തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും തകര്‍ത്തടിക്കുകയായിരുന്നു. വാര്‍ണര്‍ എട്ട് പന്തില്‍ 20 റണ്‍സാണ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അഞ്ച് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടെ 17 പന്തില്‍ പുറത്താവാതെ 34 റണ്‍സ് നേടി കൊണ്ടായിരുന്നു ഹെഡിന്റെ വെടിക്കെട്ട് പ്രകടനം. ഒടുവില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ച്ച് ഒമ്പത് പന്തില്‍ പുറത്താവാതെ 18 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ കങ്കാരുപ്പട അനായാസം ജയിച്ചു കയറുകയായിരുന്നു.

ജയത്തോടെ ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും ഓസ്‌ട്രേലിയയിലേക്ക് സാധിച്ചു. തോല്‍വിയോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റ് മാത്രമായി മൂന്നാം സ്ഥാനത്താണ് നമീബിയ.

ജൂണ്‍ 16ന് സ്‌കോട്‌ലാന്‍ഡിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 15 നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് നമീബിയയുടെ എതിരാളികള്‍.

Content Highlight: Australia beat Namibia in T20 World Cup