| Tuesday, 25th May 2021, 8:50 pm

മദ്രസകള്‍ പൂട്ടി, പൊതുവിദ്യാലയ പരിധിയില്‍ കൊണ്ടുവരും; ഹിന്ദുക്കളുള്ള പ്രദേശങ്ങളില്‍ ബീഫ് കഴിക്കരുത്: അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബീഫ് കഴിക്കുന്നത് ഉപയോഗിക്കരുതെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ്മ. മദ്രസകള്‍ അടയ്ക്കുമെന്നും ഹിമാന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു. സംസ്ഥാത്ത് മദ്രസകള്‍ പൂട്ടി പൊതുവിദ്യാലയ പരിധിയില്‍ കൊണ്ടുവരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു

പശുവിനെ അമ്മയായി കണ്ടാണ് ആരാധിക്കുന്നവരാണ് ഹിന്ദുക്കള്‍. അതിനാല്‍ ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലത്ത് ഗോമാംസം കഴിക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും പശുക്കളെ കൊണ്ടുപോകുന്നത് വിലക്കുന്നത് സംബന്ധിച്ച ബില്‍ സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുകയാണ്. ഈ ബില്ലിന്റെ പശ്ചാത്തലത്തില്‍ കൂടുയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘മദ്രസ എന്നതാണ് ഞങ്ങളുടെ ആവശ്യം. പശുവിനെ ആരാധി അടയ്ക്കലുമായി മുന്നോട്ട് പോകും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പശു നമ്മുട അമ്മയാണ്. പശ്ചിമ ബംഗാളില്‍ നിന്നും കന്നുകാലികള്‍ വരുന്നത് തടയുകക്കുന്ന സ്ഥലങ്ങളില്‍ ഗോമാംസം കഴിക്കരുത്.’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രതിജ്ഞയുടെ നിറവറ്റുന്നതിന്റെ ഭാഗമാണ് പുതിയ നയമമെന്നും അദ്ദേഹം പറയുന്നു. എന്‍.ആര്‍.സി സംബന്ധിച്ച പുനപരിശോധനയുമായി പ്രതിപക്ഷത്തിന് എതിര്‍പ്പുമായി മുന്നോട്ട് പോകാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: Assam Chief Minister Himanta Biswas Sharma has demanded that beef should not be used in Hindu areas.

We use cookies to give you the best possible experience. Learn more