| Monday, 2nd September 2019, 7:17 pm

ഭാര്യയുടെ പരാതി: ഷമിയ്ക്കും സഹോദരനുമെതിരെ അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്കും സഹോദരന്‍ ഹാസിദ് അഹ്മദിനെതിരെയും ആലിപൂര്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. 15 ദിവസത്തിനകം ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്. നിലവില്‍ വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഷമി.

2018 തുടക്കത്തിലാണ് ഹസിന്‍ ജഹാന്‍ ഷമിയ്‌ക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ.പി.സി 498 എ വകുപ്പ് പ്രകാരം ഷമിയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹസിന്‍ ജഹാന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്‍ ജഹാന്റെ പരാതി.

ഷമി ഒത്തുകളിച്ചുവെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. ഈ സംഭവം അന്വേഷിച്ച ബിസിസിഐ ഷമിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more