| Wednesday, 16th October 2019, 8:27 pm

'അനധികൃത കുടിയേറ്റക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹോദര സന്താനങ്ങളാണോ?'; തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദ്യമുയര്‍ത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാര്‍ഖണ്ഡ്: രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ സഹോദര സന്താനങ്ങളാണോയെന്ന് കോണ്‍ഗ്രസുകാരോട് ആഭ്യന്തര മന്ത്രി അമിത്ഷാ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

അനധികൃത കുടിയേറ്റക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹോദര സന്താനങ്ങളാണോയെന്നായിരുന്നു അമിതാഷായുടെ ചോദ്യം.

‘അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും നാട് കടത്താന്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് ചോദിക്കുന്നത് അവരെ എന്തിനാണ് നാടുകടത്തുന്നതെന്നാണ്? അവര്‍ എവിടെ പോകും? അവര്‍ എന്ത് കഴിക്കും? എനിക്ക് അവരോട് ചോദിക്കാനുള്ളത് അനധികൃത കുടിയേറ്റക്കാര്‍ അവരുടെ സഹോദര സന്താനങ്ങളാണോയെന്നാണ്?’ അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2024 ന് മുന്‍പായി മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത്ഷാ പ്രഖ്യപിച്ചു.

രാജ്യത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍. അസം കൂടാതെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാമ് ദേശീയ പൗരത്വപട്ടിക നടപ്പാക്കാനൊരുങ്ങുന്നത്.

ഈ സംസ്ഥാനങ്ങളൊക്കെയും ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരുകളാണ്.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more