| Thursday, 27th February 2020, 8:14 am

'അവര്‍ക്ക് സര്‍ക്കാറിനെ മുട്ട് കുത്തിക്കണം, ദല്‍ഹി സാധാരണ നിലയിലാണ്'; അക്രമങ്ങള്‍ തുടരുമ്പോഴും സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളെ അവഹേളിച്ചും കേന്ദ്രത്തെ ന്യായീകരിച്ചും ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടരിക്കെ ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളെ അവഹേളിച്ചും കേന്ദ്രസര്‍ക്കാറിനെ ന്യായീകരിച്ചും ബി.ജെ.പി വക്താവ് സംബിത് പാത്ര.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ വെല്ലുവിളിക്കാനുള്ളതാണെന്നും ദല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാണെന്നുമാണ്സംബിത് പാത്ര പറഞ്ഞിരിക്കുന്നത്.

” യു.എസ് പ്രസിഡന്റ് ഇന്ത്യാ സന്ദര്‍ശിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തിയതാണ് രാജ്യതലസ്ഥാനത്തെ സി.എ.എ.വിരുദ്ധ പ്രതിഷേധങ്ങള്‍. ദല്‍ഹിയിലെ സ്ഥതിഗതികള്‍ സാധാരണനിലയിലാണ്,” പാത്രപറഞ്ഞു.

”അവര്‍ക്ക് സര്‍ക്കാറിനെ ഭീഷണിപ്പെടുത്തണം. അവരുടെ മുന്നില്‍ സര്‍ക്കാറിനെക്കൊണ്ട് മുട്ട് കുത്തിക്കണം. ഞാന്‍ പ്രകോപനപരമായി ഒന്നും പറയുന്നില്ല. സി.എ.എ അവകാശങ്ങള്‍ പിടിച്ചെടുക്കാനല്ലെന്ന് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ട്. ഇത് അവകാശം നല്‍കാനുള്ളതാണ്,” പാത്ര പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി.  ഒന്‍പതുപേര്‍കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റീസ് എസ്. മുരളീധറിനെ സ്ഥലമാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more