| Thursday, 25th November 2021, 7:56 am

വിവാഹം നിശ്ചയിച്ചതില്‍ പ്രകോപിതനായ പിതാവ് ഭാര്യയേയും മക്കളേയും വെട്ടിപരിക്കേല്‍പ്പിച്ചു; പരിക്കുകളോടെ മകളുടെ വിവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: തന്റെ സമ്മതമില്ലാതെ മകളുടെ വിവാഹം നിശ്ചയിച്ചതില്‍ പ്രകോപിതനായി പിതാവ് ഭാര്യയേയും മക്കളേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഒളിവില്‍ പോയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ശ്രീലത, മകള്‍ ലിജ, മകന്‍ ബെന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തന്റെ ഇഷ്ടപ്രകാരമല്ലാതെ, പ്രണയിച്ച യുവാവുമായി വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഇയാള്‍ വിവാഹത്തലേന്ന് ഭാര്യയേയും മക്കളേയും വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. കൂടെ ജോലി ചെയ്യുന്ന യുവാവുമായി ലിജ പ്രണയത്തിലായിരുന്നു.

ഇരുവരുടേയും വിവാഹം ബുധനാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിവാഹം നടത്തുന്നതില്‍ പ്രദീപിന് സമ്മതമില്ലായിരുന്നു.

വിവാഹത്തലേന്ന് ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ സംസാരമുണ്ടായി പ്രകോപിതനായ പ്രദീപ് കത്തിയെടുത്ത് ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തില്‍ ശ്രീലതയുടെ കൈയ്ക്കും ലിജയ്ക്കും ബെന്നിനും തലയ്ക്കും പരിക്കേറ്റു. ഇവര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

അക്രമമുണ്ടായങ്കിലും നിശ്ചയിച്ച ദിവസത്തില്‍ തന്നെ ലിജയുടെ വിവാഹം നടത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Angered at the decision to marry, the father mutilates his wife and children; Marriage of daughter with injuries

We use cookies to give you the best possible experience. Learn more