| Sunday, 24th March 2024, 12:19 pm

ആറാട്ട് റസലിനെക്കൊണ്ട് തോറ്റു! വീണ്ടും റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശത്തിനൊടുവില്‍ ഹൈദരാബാദ് പരാജയം സമ്മതിക്കുകയായിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ ടോട്ടല്‍ ആണ് ഹൈദരാബാദിന് നല്‍കിയത്. എന്നാല്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 7 വിക്ക്റ്റ് നഷ്ടത്തില്‍ 204 റണ്‍സ് മാത്രമാണ് നേടിയത്.

ബാറ്റിങ്ങില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഏറെ സമ്മര്‍ദത്തിലായ കൊല്‍ക്കത്തക്ക് വേണ്ടി ഗെയിം ചേഞ്ചര്‍ ആന്‍ഡ്രൂ റസല്‍ ആയിരുന്നു ഇറങ്ങിയത്. പിന്നീടങ്ങോട്ട് തലങ്ങും വിലങ്ങും സിക്സിന്റെയും ഫോറിന്റെയും പൂരമായിരുന്നു. എട്ടാമനായി ഇറങ്ങി 25 പന്തില്‍ ഏഴു സിക്സറും മൂന്ന് ഫോറും അടക്കം 64 റണ്‍സാണ് താരം നേടിയത്. 256 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു റസല്‍ ആറാടിയത്. റസലിന്റെ ഇലക്ട്രിക് സ്ട്രൈക്ക് ആണ് ടീമിന് ഉയര്‍ന്ന റണ്‍സ് നേടിക്കൊടുത്തതും വിജയത്തില്‍ എത്തിച്ചതും.

താരത്തിന്‍രെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കിടിലന്‍ റെക്കോഡും സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏഴോ അതിലധികമോ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് റസല്‍ സ്വന്തമാക്കിയിരിക്കകുന്നത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ എ.ബി.ഡി വില്ലിയേഴ്‌സിന്റെ റെക്കോഡ് മറികടന്നണ് റസല്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏഴോ അതിലതികമോ സിക്‌സര്‍ നേടുന്ന
താരം, സിക്‌സര്‍

ക്രിസ് ഗെയ്ല്‍ – 15

ആന്ദ്രെ റസല്‍ – 6

എ.ബി.ഡി വില്ലിയേഴ്‌സ് – 5

ഈ പട്ടികയില്‍ മുന്നിലുള്ളത് വെസ്റ്റ് ഇന്ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‌ലാണ്. 15 തവണയാണ് ഗെയ്ല്‍ തകര്‍പ്പന്‍ സിക്‌സറുകള്‍ നേടിയത്.

ഹൈദരാബാദിന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഹെന്റിച്ച് ക്ലാസന്‍ ആയിരുന്നു 29 പന്തില്‍ നിന്ന് എട്ടു സിക്സര്‍ അടക്കം 63 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 217. 24 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ക്ലാസന്‍ ആറാടിയത്.

Content highlight: Andre Russell In New Record Achievement

Latest Stories

We use cookies to give you the best possible experience. Learn more