'ആ സിനിമയ്ക്ക് ശേഷമാണ് ആളുകൾക്ക് എന്നോട് ഹേറ്റ് വന്നത്; അതെന്റെ കോൺഫിഡൻസിനെ ബാധിച്ചു'
Film News
'ആ സിനിമയ്ക്ക് ശേഷമാണ് ആളുകൾക്ക് എന്നോട് ഹേറ്റ് വന്നത്; അതെന്റെ കോൺഫിഡൻസിനെ ബാധിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd May 2024, 1:53 pm

തനിക്ക് എതിരെയുള്ള വിദ്വേഷ പ്രചരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജൻ. തന്റെ ആത്മവിശ്വാസത്തെ നന്നായി ബാധിച്ചിരുന്നെന്നും നേര് സിനിമയ്ക്ക് ശേഷമാണ് ആളുകളുടെ മുന്നിൽ നിൽക്കാനുള്ള ധൈര്യം വന്നതെന്നും അനശ്വര പറഞ്ഞു. തന്നെ വ്യക്തിപരമായി  എതിർക്കുന്നതിൽ  പ്രശ്‌നമില്ലെന്നും അത് തന്റെ സിനിമയെ കൂടെ ബാധിക്കുന്നതാണ് പ്രശ്‌നമെന്നും അനശ്വര റെഡ് എഫ്.എമ്മിനോട് പറയുന്നുണ്ട്.

‘ആളുകളുടെ മുന്നിൽ കോൺഫിഡന്റ് ആയി നിൽക്കാൻ പറ്റിയത് നേരിന് ശേഷമാണ്. എന്റെ കോൺഫിഡൻസിന് ഒക്കെ ഇത്തരത്തിലുള്ള കമന്റ് നന്നായിട്ട് ബാധിച്ചിട്ടുണ്ടായിരുന്നു. ആളുകൾ പറയുന്നതും, പിന്നെ അതും ഇതും എല്ലാം. എന്നോട് പേർസണൽ ഹേറ്റ് ഉണ്ടാകുന്നത് ഓക്കെയാണ്. പക്ഷേ ആ പേഴ്സണൽ ഹേറ്റ് എന്റെ പടത്തിനെയും  ബാധിക്കാൻ തുടങ്ങി. ആളുകൾ ഞാൻ അഭിനയിക്കുന്ന പടത്തിനും കൂടെ ക്രിട്ടിസൈസ് ചെയ്യാൻ തുടങ്ങി,’ അനശ്വര പറയുന്നു.

എന്തുകൊണ്ടാണ് ആളുകൾക്ക് ഹേറ്റ് വന്നതെന്ന് അറിയുമോ എന്ന ചോദ്യത്തിനും അനശ്വര മറുപടി പറയുന്നുണ്ട്. ‘എനിക്ക് തോന്നുന്നു തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഹേറ്റ് ഉണ്ടാകുന്നത്. പെട്ടെന്ന് കേറി നിൽക്കുമ്പോൾ എങ്ങനെയെങ്കിലും താഴെ വലിച്ചിടാൻ ഒരു തോന്നൽ ഉണ്ടാകും.

അവൾ ഓവറേറ്റഡ് ആണെന്ന് തോന്നുന്നതായിരിക്കും. ഒരു പാട്ടോ, സിനിമയോ കൊണ്ട് അവരെ ഇഷ്ടപ്പെടുത്തി കുറച്ച് കഴിഞ്ഞിട്ട് അവൾ ഓവറേറ്റഡ് തോന്നിയിട്ട് അവർ തന്നെ താഴേക്ക് വലിച്ചു ഇടാൻ നോക്കും.

അതായിരിക്കാം, അല്ലെങ്കിൽ ഷോർട്സ് ഇട്ടതിന്റെ പേരിലായിരിക്കും. മേജർ ആയിട്ട് എനിക്ക് ഹേറ്റ് വരാനുള്ള കാരണം എന്റെ ഇന്റർവ്യൂസ് ആണ്. എനിക്കിപ്പോൾ എന്റെ പഴയ ഇൻറർവ്യൂ കണ്ടിരിക്കാൻ പറ്റില്ല. 17 വയസ്സുള്ളപ്പോഴാണ് ഞാൻ തണ്ണീർമത്തൻ ചെയ്യുന്നത്. ഇൻറർവ്യൂവിന് എതിരായിട്ട് ഒരുപാട് ഹേറ്റും ട്രോൾസുമൊക്കെ എനിക്ക് വന്നിട്ടുണ്ട്.

തണ്ണിമത്തനു ശേഷം അതെന്റെ കോൺഫിഡൻസിനെ ബാധിച്ചു. എന്റെ പടത്തിനും കൂടെ ആ വിദ്വേഷം എത്തുന്നുണ്ടെന്ന പോയിന്റിലാണ് എനിക്കത് ബുദ്ധിമുട്ടായിട്ട് തോന്നിയത് എന്നത് സന്തോഷമുള്ള കാര്യമാണ്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara Rajan talks about the reasons behind the hate campaigns against him