| Monday, 15th January 2024, 2:15 pm

ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സീന്‍ അതായിരുന്നു; തിയേറ്ററില്‍ കണ്ടപ്പോള്‍ ക്യൂട്ടായി തോന്നി: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു.

ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു. അബ്രഹാം ഓസ്ലറില്‍ സാബിക്കിനൊപ്പം അനശ്വര രാജനും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെയും ആദം സാബിക്കിന്റെയും ആദ്യ സീനിനെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര.

തങ്ങള്‍ ഒരുമിച്ചുള്ള ആദ്യ സീന്‍ സാബിക് ചോക്ലേറ്റ് തരുന്നതാണെന്നും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ നല്ല രസമായിരുന്നെന്നും താരം പറഞ്ഞു. ലൊക്കേഷനിലേക്ക് വരുന്നതിന് മുമ്പ് സംവിധായകന്‍ മിഥുന്‍ മാനുവലിനെ വിളിച്ച് മമ്മൂട്ടിയുടെ ചെറുപ്പം ചെയ്യുന്നത് ആരാണെന്ന് ചോദിച്ചിരുന്നെന്നും പുതിയ ആളാണെന്ന് അദ്ദേഹം പറയുകയായിരുന്നെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

‘എന്റെയും സാബിക്കിന്റെയും ഒരുമിച്ചുള്ള ആദ്യ സീന്‍ എനിക്ക് അവന്‍ ചോക്ലേറ്റ് തരുന്നതാണ്. അത് ഷൂട്ട് ചെയ്യുമ്പോള്‍ നല്ല രസമായിരുന്നു. സാബിക് ഈ കാണുന്ന പോലെയല്ല സെറ്റില്‍.

മുമ്പ് മിഥുന്‍ ചേട്ടന്‍ എന്നെ വിളിച്ചിട്ട് ഇവരൊക്കെ വളരെ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ അപ്പോള്‍ മമ്മൂക്കയുടെ ചെറുപ്പം ചെയ്യുന്നത് ആരാണെന്ന് ചേട്ടനോട് ചോദിച്ചപ്പോള്‍ അത് പുതിയ ആളാണ്, ആള് കൊള്ളാം, രസമായിട്ടുണ്ട് എന്ന് ചേട്ടന്‍ മറുപടി പറഞ്ഞു.

അന്ന് ലോക്കേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ സാബിക്കിന് മമ്മൂക്കയുടെ സാമ്യമുണ്ടോ എന്നാണ് നോക്കിയത്. ആദ്യ സീന്‍ വളരെ രസകരമായിട്ടാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ഞങ്ങളുടെ ഇടയില്‍ ഒരു ഗിവെന്‍ ടേക്ക് ഉണ്ടായിരുന്നു. ആള്‍ എനിക്ക് പറഞ്ഞു തരുന്നു, ഞാന്‍ തിരിച്ചും ഓരോന്ന് പറഞ്ഞു കൊടുക്കുന്നു.

മൊത്തത്തില്‍ അങ്ങനെയായിരുന്നു ഷൂട്ടിങ്. തിയേറ്ററില്‍ നിന്ന് ആ ലവ് സ്റ്റോറി കാണുമ്പോള്‍ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് തോന്നി. എന്റെ ചേച്ചിയും ആ ഭാഗം കണ്ടപ്പോള്‍ രസമുണ്ടെന്ന് പറഞ്ഞിരുന്നു,’ അനശ്വര രാജന്‍ പറഞ്ഞു.


Content Highlight: Anaswara Rajan Talks About Adam Sabiq And Abraham Ozler

We use cookies to give you the best possible experience. Learn more