Entertainment
ഗഗനചാരിയിലെ ഏലിയന് വേണ്ടി പി.കെയില്‍ നിന്ന് ആ കാര്യം റെഫറന്‍സാക്കി; പിന്നീടാണ് എന്റെ തെറ്റ് മനസിലായത്: അനാര്‍ക്കലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 29, 06:18 am
Saturday, 29th June 2024, 11:48 am

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അനാര്‍ക്കലിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ഗഗനചാരി. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ എത്തിയ സിനിമ 2040കളിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മനുഷ്യര്‍ ഒരു ഏലിയനെ കണ്ടുമുട്ടുന്ന കഥയാണ് പറയുന്നത്.

അനാര്‍ക്കലി മരയ്ക്കാറിന് പുറമെ ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഗഗനചാരിയില്‍ ഏലിയനായി എത്തിയത് അനാര്‍ക്കലിയാണ്. അത്തരമൊരു കഥാപാത്രം ചെയ്യാനായി എന്താണ് റെഫന്‍സായി എടുത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനാര്‍ക്കലി. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആ കഥാപാത്രത്തിന് ഒരു റെഫറന്‍സ് എടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. നമ്മള്‍ക്ക് ഏലിയന്‍സിന്റെ അധികം സിനിമകളൊന്നും ഇല്ലല്ലോ. ആകെയുള്ളത് പി.കെയാണ്. അത് കണ്ടിട്ട് കണ്ണ് അടക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ചിലയിടത്തൊക്കെ കണ്ണ് അടച്ചു പോയിട്ടുണ്ട്. എന്നാലും മാക്‌സിമം എല്ലാ സീനുകളിലും കണ്ണ് അടക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം പടം കണ്ടപ്പോഴാണ് ചില സ്ഥലങ്ങളില്‍ കണ്ണടക്കുന്നത് കാണുന്നത്. അറിയാതെ സംഭവിച്ചതാണ് അത്. എത്രനേരമെന്ന് കരുതിയാണ് അങ്ങനെ കണ്ണും തുറന്ന് പിടിച്ചു നില്‍ക്കുന്നത്.

Also Read: തലവനിലെ ആ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നസ്‌ലെനെ; കാമിയോയായി വരാമെന്ന് അവന്‍ സമ്മതിച്ചിരുന്നു: ജിസ് ജോയ്

അതല്ലാതെ ഈ കഥാപാത്രത്തിനായി അധികം റെഫറന്‍സസുകള്‍ എടുക്കേണ്ടി വന്നിട്ടില്ല. ഞാന്‍ തന്നെ ആലോചിച്ച് എടുത്ത കാര്യങ്ങളുണ്ട്. പിന്നെ ഡയറക്ടറുമായി സംസാരിച്ച ശേഷം ചില കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആ കഥാപാത്രം അത്ര എക്‌സ്പ്രസീവാകില്ലെന്ന് അറിയാമായിരുന്നു. കാരണം ഏലിയന്‍ ആയത് കൊണ്ട് അതിന് മനുഷ്യന്റെ ഇമോഷണന്‍സിനെ പറ്റി ധാരണ ഉണ്ടാകില്ലല്ലോ. പിന്നെ സിനിമയുടെ അവസാനമാണ് മനുഷ്യരുടെ കൂടെ നടന്ന് ഇമോഷണന്‍സൊക്കെ മനസിലാക്കുന്നത്,’ അനാര്‍ക്കലി മരയ്ക്കാര്‍ പറഞ്ഞു.


Content Highlight: Anarkali Maraikar Talks About PK Movie Reference In Gaganachari