| Tuesday, 18th February 2025, 1:29 pm

അന്ന് സിനിമക്ക് ശേഷമെത്തിയ രജിനി സാറിന്റെയും കമല്‍ സാറിന്റെയും കോള്‍; ഞാന്‍ എക്‌സൈറ്റഡായി: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി കൂടിയാണ് അവര്‍. 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് അമല തന്റെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലും അഭിനയിച്ചു. ആ സിനിമയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. നീലത്താമരയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താന്‍ സിനിമയില്‍ എത്തിയതെങ്കിലും തന്റെ കാലിബര്‍ തിരിച്ചറിഞ്ഞത് തമിഴകമാണെന്ന് പറയുകയാണ് അമല.

തുടക്കം മുതല്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ തനിക്ക് തമിഴില്‍ ലഭിച്ചിരുന്നെന്നും മൈനയിലെ അഭിനയം കണ്ടിട്ട് രജിനികാന്തും കമല്‍ ഹാസനും വിളിച്ചിരുന്നെന്നും അവര്‍ അഭിനന്ദിച്ചപ്പോള്‍ താന്‍ എക്‌സൈറ്റഡായെന്നും നടി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘തുടക്കം മലയാളത്തിലായിരുന്നെങ്കിലും എന്നെ താരമാക്കിയത് തമിഴ് സിനിമയാണ്. ലാല്‍ജോസ് സാറിന്റെ നീലത്താമരയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഞാന്‍ വെള്ളിത്തിരയിലെത്തിയത്. പക്ഷേ എന്റെ കാലിബര്‍ തിരിച്ചറിഞ്ഞത് തമിഴകമാണ്.

തുടക്കം മുതല്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ എനിക്ക് തമിഴില്‍ ലഭിച്ചിരുന്നു. മൈനയിലെ അഭിനയം കണ്ടിട്ട് രജിനിസാറും കമല്‍ (കമല്‍ ഹാസന്‍) സാറുമൊക്കെ വിളിച്ചു. അവര്‍ എന്നെ അഭിനന്ദിച്ചപ്പോള്‍ ഞാന്‍ ശരിക്കും എക്‌സൈറ്റഡായി,’ അമല പോള്‍ പറഞ്ഞു.

നീലത്താമരയില്‍ എത്തിയത് എങ്ങനെയാണെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുമ്പ് താന്‍ മോഡലിങ് ചെയ്യുമായിരുന്നെന്നും തന്റെ മോഡലിങ് ചിത്രങ്ങള്‍ കണ്ടിട്ടാണ് ലാല്‍ജോസ് നീലത്താമരയിലേക്ക് വിളിച്ചതെന്നും അമല പറയുന്നു.

‘സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ മോഡലിങ് ചെയ്യുമായിരുന്നു. എന്റെ മോഡലിങ് ചിത്രങ്ങള്‍ കണ്ടിട്ടാണ് ലാല്‍ജോസ് സാര്‍ എന്നെ നീലത്താമരയിലേക്ക് വിളിച്ചത്. ചെറിയ വേഷമായിരുന്നെങ്കിലും എന്റെ തുടക്കം പിഴച്ചില്ല എന്നുകാലം ബോധ്യപ്പെടുത്തി തന്നു,’ അമല പോള്‍ പറഞ്ഞു.

Content Highlight: Amala Paul Talks About Maina Movie And Rajinikanth And Kamal Haasan

We use cookies to give you the best possible experience. Learn more