| Sunday, 13th October 2019, 3:07 pm

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചു; ഷാഹിദാ കമാലിനെതിരെ തെളിവടക്കം പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചു സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്നു വിവരാവകാശ രേഖ. ഷാഹിദയ്ക്ക് കമ്മിഷനില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നു കാണിച്ച് വിജിലന്‍സിനു പരാതി ലഭിച്ചു.

2009-ലും 2011-ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും കമ്മിഷന്‍ അംഗമാകാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്നു കാണിച്ചതു തെറ്റാണെന്നു കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ പറയുന്നു.

സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണു ഷാഹിദ കമാല്‍ വനിതാ കമ്മിഷന്‍ അംഗമായതെന്ന ഗുരുതര ആരോപണമാണു പരാതിയില്‍ ഉയരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്മിഷന്‍ അംഗമാകാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മത്സരിച്ചപ്പോഴും ഷാഹിദ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്.

87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നാണു ബിരുദം നേടിയതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബിരുദം പാസ്സായിട്ടില്ലെന്ന് കേരളാ സര്‍വകലാശാലയുടെ രേഖകളില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കമ്മീഷനെയോ സര്‍ക്കാരിനെയോ കബളിപ്പിച്ചിട്ടില്ലെന്നാണ് ഷാഹിദയുടെ അവകാശവാദം. ബി.കോം പൂര്‍ത്തിയാക്കിയെന്നു മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളൂവെന്നു ഷാഹിദ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ബികോം പാസ്സായിട്ടില്ലെങ്കില്‍ ബികോം തുടരുന്നുവെന്നു കൃത്യമായി എഴുതണമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പരാതി വന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഷാഹിദയോട് കമ്മീഷന് ആവശ്യപ്പെടാം.

കോണ്‍ഗ്രസ് നേതാവായിരുന്ന ഷാഹിദ അവിടംവിട്ട് സി.പി.ഐ.എമ്മില്‍ എത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more