| Tuesday, 1st October 2019, 11:18 am

'ഹൗഡി മോദി' സ്വകാര്യ കമ്പനിയെ സഹായിക്കാനോ? ആഡംബരച്ചടങ്ങിനിടെ നടന്നത് 17,000 കോടിയുടെ കരാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടി സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന് ആരോപണം. പരിപാടിയുടെ സ്‌പോണ്‍സറായ ടെലൂറിയന്‍ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞ മേയില്‍ ഉപേക്ഷിച്ച പെട്രോനെറ്റ്-ടെലൂറിയന്‍ കരാര്‍ മോദിസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെന്നാണ് ആരോപണം. ടെലൂറിയന്‍ കമ്പനിയുമായിച്ചേര്‍ന്നാണ് പെട്രോനെറ്റിന്റെ ഇന്ധന ഇറക്കുമതിക്കരാര്‍.

ഒരു യു.എസ് കമ്പനിയുമായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണിത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, ഒ.ഐ.സി, ബി.പി.സി.എല്‍, ഗെയില്‍ എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പെട്രോനെറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരാറിലൂടെ ‘ഹൗഡി മോദി’ സ്‌പോണ്‍സറായ ടെലൂറിയനു പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അഞ്ചു ദശലക്ഷം ടണ്‍ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാകുമെന്നതാണു ധാരണ. 17,668 കോടി രൂപയാണു കരാര്‍ ചെലവ്.

ഹൗഡി മോദി പരിപാടിക്കിടെ മോദിയുടെ സാന്നിധ്യത്തില്‍ വീണ്ടും ധാരണാപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതു കരാറല്ലെന്നും വാദമുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇരുകമ്പനികളും തമ്മില്‍ സമാനരീതിയില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു.

ഈ വര്‍ഷം പകുതിയോടെ അവസാന നിക്ഷേപം എന്നതായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ കൂടുതല്‍ വ്യക്തത വരുത്തിയുള്ളതാണു പുതിയ ധാരണാപത്രമെന്നുള്ളതാണ് റിപ്പോര്‍ട്ടുകള്‍.

2020 മാര്‍ച്ചില്‍ത്തന്നെ കരാര്‍ അന്തിമമാക്കാന്‍ കഴിഞ്ഞേക്കും.

We use cookies to give you the best possible experience. Learn more