| Sunday, 15th March 2020, 4:43 pm

'കൈനോട്ടക്കാരന്‍ എന്നോട് പറഞ്ഞു, ഉത്തര്‍പ്രദേശിലെ 403ല്‍ 350 സീറ്റിലും വിജയിക്കുമെന്ന്'; അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2022ല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 403ല്‍ 350 സീറ്റിലും തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ഒരു കൈനോട്ടക്കാരന്‍ അടുത്തിടെ പ്രവചിച്ചെന്ന് മുന്‍ മുഖ്യമന്ത്രിയും എസ്.പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. അധികാരത്തിലെത്തിയാല്‍ തന്റെ സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തുമെന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ സംസ്ഥാന ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അഖിലേഷ് യാദവ്. ദല്‍ഹിയിലേക്ക് വിമാനത്തില്‍ പോകുന്നതിനിടെ, ഒരാള്‍ എന്റെ കൈനോക്കുകയും കഠിനാധ്വാനം നടത്തുകയാണെങ്കില്‍ 350 സീറ്റുകളില്‍ വിജയിക്കാനാവാവുമെന്ന് പറഞ്ഞെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

350നേക്കാള്‍ ഒരു സീറ്റ് അധികം നേടണമെന്നാണ് ഞാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരുമിച്ച് 2022ലെ തെരഞ്ഞെടുപ്പില്‍ 351 സീറ്റുകളില്‍ വിജയിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പിയെയും അഖിലേഷ് യാദവ് വിമര്‍ശിച്ചു. കാവി പാര്‍ട്ടി നുണകള്‍ പറഞ്ഞ് 300 സീറ്റില്‍ വിജയിച്ചിട്ടുണ്ടാവാം. സമാജ്‌വാദി പാര്‍ട്ടി സത്യസന്ധമായി പ്രവര്‍ത്തിച്ച് 351 സീറ്റില്‍ വിജയിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more