| Tuesday, 12th May 2020, 12:39 pm

ജീവനക്കാരന് കൊവിഡ്, ദല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിയിയിലെ ദല്‍ഹി ആസ്ഥാനത്തെ ഒരുദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ദല്‍ഹിയിലെ എയര്‍ ഇന്ത്യ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.

ഓഫീസ് അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് അടച്ചത്. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരുന്ന വന്ദേ ഭാരത് മിഷനില്‍ പ്രവര്‍ത്തിച്ചു വരികയാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ 12 രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി 64 ഫ്‌ളൈറ്റുകളാണ് എയര്‍ ഇന്ത്യയുടേതായി മിഷനിലുള്ളത്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ അഞ്ച് OLO പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഗുവാങ്ഷാവുവിലേക്ക് കാര്‍ഗോ ഫ്‌ളൈറ്റ് സര്‍വ്വീസ് നടത്തിയ പൈലറ്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ലോക്ക് ഡൗണിന് ശേഷവും അന്താരാഷ്ട്ര തലത്തില്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടായിരുന്നു. ദല്‍ഹിയില്‍ നിന്ന് ഗുവാങ്ഷാവുവിലേക്ക് ഏപ്രില്‍ 18ന് മെഡിക്കല്‍ ഉപകരണങ്ങള്‍ എടുക്കാനായി ബോയിങ്. 787 വിമാനം സര്‍വ്വീസ് നടത്തിയിരുന്നു. ഷാങ് ഹായിലേക്കും ഹോംഗ് കോങ്ങിലേക്കും എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more