| Wednesday, 12th April 2023, 4:25 pm

പാരഗ്രാഫായി ദുല്‍ഖറിന്റെ മെസേജ് വന്നുകൊണ്ടിരിക്കുകയാണ്, എനിക്കത് ഒരു സര്‍പ്രൈസായിരുന്നു: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന അടി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്.

ദുല്‍ഖര്‍ എന്ന നിര്‍മാതാവിനെ പറ്റി പറയുകയാണ് അഹാന കൃഷ്ണ. നിര്‍മിക്കുന്ന സിനിമയെ പറ്റി അത്രയധികം ധാരണയുള്ള നിര്‍മാതാവാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന് മെസേജ് ചെയ്തപ്പോള്‍ തന്നെ അത് മനസിലായെന്നും അഹാന പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിനെ പറ്റി അഹാന പറഞ്ഞത്.

‘ഷൂട്ടിന്റെ സമയത്തൊന്നും ദുല്‍ഖറിനെ കാണാന്‍ പറ്റിയിരുന്നില്ല. കാരണം കുറച്ച് സമയത്തിനുള്ളില്‍ ഷൂട്ട് ചെയ്ത് തീര്‍ത്ത സിനിമയാണ്. ഒന്നര മാസമേ എടുത്തിട്ടുള്ളൂ. ആ സമയം ദുല്‍ഖര്‍ ഷൂട്ടിലായിരുന്നു. കൊവിഡിന്റെ സെക്കന്റ് സ്റ്റേജിലാണ് ഷൂട്ട് നടക്കുന്നതും. നമ്മളൊരു ബബിളിലാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

ദുല്‍ഖര്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഉറപ്പായും സെറ്റില്‍ വന്നേനെ. ഫിസിക്കലി ഇല്ലാതിരുന്നിട്ടും ഈ സിനിമയില്‍ പൂര്‍ണമായും ഇന്‍വോള്‍വ് ചെയ്ത പ്രൊഡ്യൂസറാണ് ദുല്‍ഖര്‍. ഈ സിനിമ കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ എനിക്ക് ദുല്‍ഖറിനെ പരിചയമുണ്ട്. ടച്ച് കീപ്പ് ചെയ്യാറുണ്ട്.

സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം ദുല്‍ഖറിന് മെസേജ് അയച്ചിരുന്നു. അപ്പോള്‍ എന്റെ കഥാപാത്രത്തെ പറ്റി പാരഗ്രാഫ് തിരിച്ച് ദുല്‍ഖര്‍ മെസേജ് അയച്ചു. എനിക്ക് ഈ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്, അവസാനം ഇത് ഇങ്ങനെയാണ് വരുന്നത് എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കുകയാണ്. ഞാനാകെ സര്‍പ്രൈസ്ഡായി. സ്‌ക്രിപ്റ്റിനെ പറ്റി അത്രയും അറിഞ്ഞുവെച്ചിരിക്കുകയാണ്. ദുല്‍ഖര്‍, അയാം റിയലി സര്‍പ്രൈസ്ഡ് എന്ന് ഞാന്‍ പറഞ്ഞു.

സിനിമ ചെയ്യാം എന്ന് സമ്മതിക്കുമ്പോള്‍ സിനിമയെ പറ്റി ദുല്‍ഖറിന് ഇത്രയും ധാരണ ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു. ദുല്‍ഖര്‍ എന്ന് പറയുന്ന താരത്തിന്റെ പേര് മാത്രമല്ല പോസ്റ്ററില്‍ വെച്ചിരിക്കുന്നത്. ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം അറിഞ്ഞ് വളരെ ഇന്‍വോള്‍വ്ഡായിരിക്കുന്ന പ്രൊഡ്യൂസറാണ് ദുല്‍ഖര്‍,’ അഹാന പറഞ്ഞു.

Content Highlight: ahana krishna talks about producer dulquer salmaan

Latest Stories

We use cookies to give you the best possible experience. Learn more