| Saturday, 10th July 2021, 12:52 pm

'മീശ മുറിക്കുന്ന മുസ്‌ലിങ്ങളുടെ തൊണ്ട മുറിക്കാന്‍ കഴിയും'; ബി.ജെ.പി നേതാവിന്റെ കൊലവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: മുസ്‌ലിങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി. നേതാവിനെതിരെ നടപടിയെടുക്കാതെ ഹരിയാന പൊലീസ്. നൂറുകണക്കിന് പൊലീസ് നോക്കിനില്‍ക്കേയായിരുന്നു ബി.ജെ.പി. വക്താവ് സൂരജ് പാല്‍ ആമുവിന്റെ കൊലവിളി.

മഹാപഞ്ചായത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇയാള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതുവരെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

‘അവര്‍ (മുസ്‌ലിങ്ങള്‍) അവരുടെ മീശ മുറിക്കുന്നു, ഞങ്ങള്‍ക്ക് തൊണ്ട മുറിക്കാന്‍ കഴിയും. ഞങ്ങള്‍ അവരെ (മുസ്‌ലിങ്ങളെ) ഒന്നൊന്നായി തിരഞ്ഞുപിടിക്കും” ആമു വീഡിയോയില്‍ പറയുന്നു.

വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, ഗോ രക്ഷാ സംഘം, ചില ഗ്രാമത്തലവന്മാര്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

അധികൃതരുടെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെങ്കിലും തങ്ങള്‍ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് സംഘാടകരിലൊരാളായ ആര്‍.എസ്.എസ്. നേതാവ് സത്യ നാരായണന്‍ പറഞ്ഞത്.

സംഭവത്തില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധം വ്യാപിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  After “Can Cut Throats” Speech By Haryana BJP Official, No Police Action

We use cookies to give you the best possible experience. Learn more