| Saturday, 26th October 2019, 1:23 pm

'ആ മുറിയില്‍ പ്രേതമായി നിങ്ങള്‍ ഉണ്ടായിരുന്നോ'; എം.ജെ അക്ബറിനെതിരായ കേസില്‍ സാക്ഷി പറഞ്ഞ പ്രിയാ രമണിയുടെ സുഹൃത്തിനെ ആക്ഷേപിച്ച് അഭിഭാഷക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ എം.ജെ അക്ബറിനെതിരായ മീ ടു ആരോപണക്കേസില്‍ പരാതിക്കാരിയായ പ്രിയാ രമണിക്ക് വേണ്ടി കോടതിയില്‍ സാക്ഷി പറഞ്ഞ സുഹൃത്തിനെ പ്രേതമെന്ന് വിളിച്ച് ആക്ഷേപിച്ച് എം.ജെ അക്ബറിന്റെ അഭിഭാഷക

പ്രിയാ രമണിക്കെതിരെ എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് പ്രിയയുടെ സുഹൃത്തും മുന്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ എഡിറ്ററുമായ നിലോഫര്‍ വെങ്കട്ടരാമന്‍ കോടതിയില്‍ ഹാജരായത്. കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കുമ്പോഴായിരുന്നു അവരെ പ്രേതമെന്ന് വിളിച്ച് പ്രതിഭാഗം അഭിഭാഷക പരിഹസിച്ചത്.

അന്ന് നടന്ന സംഗതിയെ കുറിച്ച് പ്രിയാ രമണിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഞാന്‍ നരിമാന്‍ പോയിന്റില്‍ നില്‍ക്കുമ്പോള്‍ പ്രിയ എന്നെ വിളിച്ചിരുന്നു. അഭിമുഖത്തിന് മുമ്പ് എന്നെ കാണണമെന്ന് പറഞ്ഞായിരുന്നു അത്. കൃത്യം ആറുമണിക്ക് ഞാന്‍ അവിടെ എത്തുകയും അവളെ കാണുകയും ചെയ്തു. ഞങ്ങള്‍ കുറെനേരം അഭിമുഖത്തിന് ചോദിച്ചേക്കാവുന്ന ചോദ്യങ്ങളെ കുറിച്ച് തയ്യാറെടുപ്പുകള്‍ നടത്തി.

ഏഴുമണിക്കായിരുന്നു അഭിമുഖം. അതിന് അല്പം മുന്‍പായി പ്രിയയെ ഞാന്‍ ഒബ്രോയി ഹോട്ടലിന് മുന്‍പില്‍ കാറില്‍ ഇറക്കി കൊടുക്കുകയും ചെയ്തു.

ആ രാത്രിക്ക് ശേഷം പ്രിയ എന്നെ വിളിച്ചിരുന്നു. അവളുടെ ശബ്ദം ആകെ അസ്വസ്ഥമായിരുന്നു. താന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അഭിമുഖമെന്നും അത് ഒരു കോഫീ ഷോപ്പിലോ മുറിയിലോ ആയിരുന്നില്ലെന്നും ഹോട്ടല്‍ മുറിയിലായിരുന്നുവെന്നും പ്രിയ പറഞ്ഞു. അയാള്‍ പ്രിയയോട് മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ അവര്‍ രണ്ടു പേരു മാത്രമേ ഉണ്ടായിരുന്നുള്ളു’- നിലോഫര്‍ പറഞ്ഞു.

അഭിമുഖം തീര്‍ത്തും സുഖകരമല്ലായിരുന്നുവെന്നും ഒട്ടും പ്രൊഫഷണല്‍ അല്ലാതെയാണ് അദ്ദേഹം പെരുമാറിയതെന്നും
എം.ജെ അക്ബര്‍ ഹിന്ദിഗാനങ്ങള്‍ പാടുകയായിരുന്നു എന്നും പ്രിയ തന്നോട് പറഞ്ഞതെന്നും നിലോഫര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെയായിരുന്നു ‘ആ മുറിയില്‍ പ്രേതമായി നിങ്ങള്‍ ഉണ്ടായിരുന്നോ’ എന്ന എം.ജെ അക്ബറിന്റെ അഭിഭാഷകയുടെ ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങള്‍ മുറിയില്‍ അപ്പോള്‍ പ്രേതമായി ഉണ്ടായരുന്നോ? അവിടെ ഉണ്ടായിരുന്ന വോഡ്കയുടെ നിറം വരെ നിങ്ങള്‍ കണ്ടിരിക്കുമല്ലോ’-. എന്നായിരുന്നു അഭിഭാഷകയുടെ പരിഹാസം.

1993ല്‍ പ്രിയാ രമണി ഒരു ജോലിയുടെ ആവശ്യത്തിനായി അക്ബറിനെ സമീപിച്ചപ്പോള്‍ ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ പെരുമാറിയെന്നായിരുന്നു പ്രിയാ രമണിയുടെ ആരോപണം.

എം.ജെ അക്ബര്‍ എഡിറ്ററായ ‘ഏഷ്യന്‍ ഏജി’ല്‍ ജോലിക്കായി പ്രിയ രമണി അപേക്ഷിച്ചിരുന്നു. ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി ഒബ്രോയി ഹോട്ടലിലെത്തിയ തന്നോട് മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതൊന്നും ചോദിക്കാതെ കുടുംബത്തെപ്പറ്റിയും കാമുകനുണ്ടോ എന്നുമൊക്കെയാണ് ചോദിച്ചതെന്നും പ്രിയാ രമണി അന്നു വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എം.ജെ അക്ബര്‍ എന്റെ മുമ്പില്‍ ഇരുന്ന് മദ്യപിക്കുകയും ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങുകയും ചെയ്തു. കിടക്ക ഉറങ്ങാന്‍ പാകത്തിന് തയ്യാറാക്കിവെച്ചിരുന്നു. താന്‍ ആദ്യം കരുതിയത് അഭിമുഖം കോഫീ ഷോപ്പിലോ സന്ദര്‍ശകമുറിയിലോ ആയിരിക്കുമെന്നാണെന്നും അവര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more