| Wednesday, 9th December 2020, 3:18 pm

നടി വി.ജെ ചിത്രയുടെ മരണത്തില്‍ ദുരൂഹത? ; മുഖത്ത് പരിക്കേറ്റ പാടുകളുണ്ടെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം. ചിത്രയുടെ മുഖത്ത് പരിക്കേറ്റ ചില പാടുകളുണ്ടെന്നു പൊലീസ് പറയുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ അന്വേഷണം നടക്കുകയാണ്.

കില്‍പോക് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു റിപ്പോര്‍ട്ടു ലഭിച്ചാല്‍ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് വി.ജെ ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ഇരുപത്തെട്ടുകാരിയായ ചിത്ര പ്രശസ്തയാകുന്നത്.

ഇ.വി.പി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.30ഓടെ നസ്രത്ത്പേട്ടൈ ഹോട്ടല്‍ മുറിയില്‍ ചിത്ര തിരിച്ചെത്തിയിരുന്നു. കുളി കഴിഞ്ഞ് വരാമെന്ന് പറഞ്ഞ ചിത്രയെ ഏറെ നേരാമായിട്ടും കാണാതായതോടെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress V.J. Chithra Death Controversy

We use cookies to give you the best possible experience. Learn more