| Sunday, 25th December 2022, 11:52 pm

ഇറ്റലിയില്‍ വെച്ച് ഞാനും മോളും ചതിക്കപ്പെട്ടു; പാതിരാത്രി നടു റോഡില്‍ മോളുമായിട്ട് നിന്നു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇറ്റലിയില്‍ മകളുടെ കൂടെ പോയപ്പോള്‍ കബളിക്കപ്പെട്ടുവെന്ന് നടി മഞ്ജു പിള്ള. അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്ത വ്യക്തി പൈസ വാങ്ങി ചതിച്ചതാണെന്നും അയാളെ വിളിച്ചിട്ട് കിട്ടിയില്ലെന്നും മഞ്ജു പിള്ള പറഞ്ഞു.

നടു റോഡില്‍ രാത്രി ഒറ്റക്കായി പോയെന്നും ആകെ പേടിച്ച് ഭയന്ന് പോയെന്നും നടി പറഞ്ഞു. ബംഗ്ലാദേശിയായിട്ടുള്ള ഒരു കടക്കാരനാണ് സഹായിച്ചതെന്നാണ് മഞ്ജു പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ മോള്‍ ഇപ്പോള്‍ ഇറ്റലിയില്‍ ആണ്. അവള്‍ അവിടെ ഒറ്റക്കാണ്. എനിക്ക് ഇവിടെ ഇരിക്കുമ്പോള്‍ ഭയങ്കര ടെന്‍ഷനാണ്. ഞാന്‍ ഇവിടെ ഒറ്റക്ക് താമസിക്കുന്നതിലും ടെന്‍ഷനാണ് അവള്‍ അവിടെ ഒറ്റക്ക് നില്‍ക്കുന്നത്. ഞാന്‍ എപ്പോഴും അവളെ വിളിച്ച് കൊണ്ടിക്കും.

ടൈം വ്യത്യസമുണ്ട്. നമ്മളുടെ രണ്ട് മണിക്കായിരിക്കും അവള്‍ ക്ലാസ് കഴിഞ്ഞ് വന്ന് കയറുക. അടുത്തിടെ മോളുടെ അടുത്ത് ഇറ്റലിയില്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. ഭയങ്കരമായ അപകടത്തില്‍ ഞങ്ങള്‍ പെട്ടുപോയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പാതിരാത്രി നടു റോഡില്‍ ഞാന്‍ മോളുമായിട്ട് നില്‍ക്കേണ്ടി വന്നു.

ഇറ്റലിയില്‍ മോള്‍ ബുക്ക് ചെയ്ത അപ്പാര്‍ട്ട്‌മെന്റ് സ്‌കാം ആയി. റോം വരെ അയാളെ കോണ്ടാക്ട് ചെയ്യാന്‍ പറ്റി. പിന്നെ അതിന്റെ ഓണറെ വിളിച്ചിട്ട് കിട്ടിയില്ല. ഞങ്ങളെ ചതിച്ചതാണ്. അയാള്‍ തന്ന അഡ്രസില്‍ ചെന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നു.

അതൊരു ഇടുങ്ങിയ വഴിയായിരുന്നു. അവിടത്തെ ലോക്കല്‍സിന് ആര്‍ക്കും ഇംഗ്ലീഷും അറിയില്ലായിരുന്നു. ആകെ പെട്ടുപോയി. വലിയ പെട്ടിയും ഞാനും മോളും മഞ്ഞില്‍ രാത്രി റോഡില്‍ നിന്നു. രാത്രി രണ്ട് മണി വരെ അവിടെ നിന്നു. ബംഗ്ലാദേശിയായിട്ടുള്ള ഒരു കടക്കാരനാണ് സഹായിച്ചത്,” മഞ്ജു പിള്ള പറഞ്ഞു.

content highlight: Actress Manju Pillai says she was cheated when she went to Italy with her daughter

We use cookies to give you the best possible experience. Learn more