| Wednesday, 25th January 2023, 10:43 am

അച്ഛന് സിനിമയില്‍ നിന്നുണ്ടായ സിറ്റുവേഷനല്ല എനിക്ക് ഉണ്ടായിട്ടുള്ളത്, അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് ബഹളംവെച്ചു: ലിയോണ ലിഷോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ലിഷോയ്‌യുടെ മകളാണ് ലിയോണ ലിഷോയ്. അച്ഛന്‍ സിനിമയിലാണെങ്കിലും സിനിമാ ലോകത്തെക്കുറിച്ചുള്ള ഡിസ്‌കഷന്‍ തങ്ങളുടെ വീട്ടില്‍ നടക്കാറില്ലെന്ന് ലിയോണ പറഞ്ഞു.

താന്‍ സിനിമയിലേക്ക് വരുമെന്ന് അച്ഛന്‍ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിന് അതൊരു അത്ഭുതമാണെന്നും ലിയോണ പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ താന്‍ കരഞ്ഞു ബഹളം വെച്ചുവെന്നും ലിയോണ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു ജോലിക്ക് പോകുന്നു തിരിച്ച് വരുന്നു എന്നതിനപ്പുറത്തേക്ക് സിനിമാ ലോകത്തെക്കുറിച്ച് അച്ഛന്‍ ഞങ്ങളാട് ഡിസ്‌കസ് ചെയ്തിട്ടില്ല. അതുകൊണ്ട് സിനിമയെക്കുറിച്ച് എനിക്ക് കൂടിതലായിട്ട് ഒന്നും അറിയില്ലായിരുന്നു. സിനിമയുടെ സെറ്റില്‍ പോലും അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പോയിട്ടില്ല.

സാധാരണ ആളുകള്‍ സിനിമയെ എങ്ങനെയാണോ നോക്കി കാണുന്നത്, അത്ര വിവരമെ എനിക്കും സിനിമയെക്കുറിച്ച് ഉള്ളു. അച്ഛന്‍ ജോലിക്ക് പോകുന്നു തിരിച്ച് വരുന്നു അത്രമാത്രം ആയിരുന്നു സിനിമ. പിന്നെ ഞാന്‍ പൂച്ചകുട്ടി ടൈപ്പ് ആയതുകൊണ്ട് ആരും വിചാരിച്ചില്ല ഞാന്‍ സിനിമയില്‍ കേറുമെന്ന്.

ഞാന്‍ എങ്ങനെ സിനിമയില്‍ കേറിയെന്നത് അച്ഛന് തന്നെ ഒരു അത്ഭുതമാണ്. എന്നെ വിളിച്ച് അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണ് അതിലേക്ക് എന്നോട് ഇറങ്ങാന്‍ പറഞ്ഞത്. ആ സമയത്ത് വീട്ടില്‍ ഞാന്‍ ഭയങ്കര ലഹളയായിരുന്നു. അച്ഛന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നൊക്കെ ചോദിച്ച് ഭയങ്കര കരച്ചിലായിരുന്നു. അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടല്ല പേടിയായിരുന്നു അന്ന്.

പിന്നെ പതിയെയാണ് എനിക്ക് സിനിമ എന്താണെന്ന് മനസിലായത്. കേറിയ സമയത്ത് തന്നെ പല ആളുകളും ഉണ്ടാകും അവരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നൊക്കെ. പക്ഷെ ഒരു 90 ശതമാനം കാര്യങ്ങളും ഞാന്‍ ഒറ്റക്ക് കണ്ടെത്തിയതാണ്.

അച്ഛന്‍ ഒരു സെറ്റില്‍ പോകുമ്പോഴുണ്ടായ സിറ്റുവേഷനല്ല ഞാന്‍ പോകുമ്പോള്‍ ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീയായതുകൊണ്ടും പിന്നെ ചെറുപ്പമായതുകൊണ്ടും ഉണ്ടായ അനുഭവങ്ങള്‍ വേറെ തന്നെയാണ്,” ലിയോണ ലിഷോയ് പറഞ്ഞു.

content highlight: actress leona lishoy about movie

We use cookies to give you the best possible experience. Learn more