| Sunday, 15th January 2023, 5:42 pm

സുനില്‍ സുഗദയുടെ കാറിനെ നേരെ ആക്രമണം.

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുനില്‍ സുഗദയുടെ കാറിനെ നേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടൂരില്‍വെച്ചാണ് ആക്രമണം ഉണ്ടായത്.  എന്നാല്‍ സംഭവസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്.

കാറിലുണ്ടായിരുന്ന നാടക സംവിധായകന്‍ കെ.എസ്. പ്രതാപന്‍, നടന്‍ സഞ്ചു മാധവ്, വി.ജി. സുജിത്ത് എന്നിവരെയും സംഭവം അറിഞ്ഞെത്തിയ നടി ബിന്ദു തങ്കം കല്യാണി എന്നിവരെയുമാണ് സംഘം മര്‍ദ്ദിച്ചത്.

കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ ‘നിലവിളികള്‍ മര്‍മരങ്ങള്‍ ആക്രോശങ്ങള്‍’ എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്. സുനില്‍ സുഖദ ക്യാമ്പില്‍ ഉണ്ടായിരുന്നു. ഈ മാസം 22ന് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നാടകം അരങ്ങേറുന്ന വേദി കാണുന്നതിനായാണ് സുഹൃത്തുക്കള്‍ പോയത്.

കാറില്‍ പോകുന്നതിനിടയില്‍ റോഡിന്റെ വശത്ത് ബൈക്ക് നിര്‍ത്തി നിന്നിരുന്ന മൂന്ന് പേര്‍ ചില്ലില്‍ തട്ടി. ബൈക്കില്‍ ഉണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തിയില്ല.

തുടര്‍ന്ന് പിന്തുടര്‍ന്ന് വന്ന യുവാക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മര്‍ദ്ദനമേറ്റ നാല് പേരെയും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

content highlight: actor sunil sugatha admitted in to hospital

We use cookies to give you the best possible experience. Learn more