| Thursday, 1st August 2024, 12:42 pm

മമ്മൂക്കയെ കുറിച്ചുള്ള എന്റെ കേട്ടറിവുകളെല്ലാം തെറ്റായിരുന്നുവെന്ന് സെറ്റിൽ എത്തിയപ്പോൾ മനസിലായി: സുദേവ് നായർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടനാണ് സുദേവ് നായർ. തന്റെ വ്യത്യസ്തമായ സംഭാഷണത്തിലൂടെയും അഭിനയ സ്റ്റൈലിലൂടെയുമെല്ലാം വലിയ ശ്രദ്ധ നേടിയ സുദേവ് ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം ആദ്യ സിനിമയായ അബ്രഹാമിന്റെ സന്തതികളിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് സുദേവ് നായർ. മലയാളി ലുക്ക് ഇല്ലാത്തത് കൊണ്ടും സംസാര രീതിയിൽ ഒരു ഹിന്ദി ചുവ ഉള്ളതുകൊണ്ടും മലയാളത്തിൽ അവസരങ്ങൾ കിട്ടുമോയെന്ന സംശയം ഉണ്ടായിരുന്നുവെന്ന് സുദേവ് പറയുന്നു.

മമ്മൂട്ടിയെ കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മമ്മൂട്ടിയെയായിരുന്നു താൻ സെറ്റിൽ കണ്ടതെന്നും സുദേവ് പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു സുദേവ് നായർ.

‘ലുക്ക് മലയാളിയുടേതല്ല. സംസാരരീതിക്കും ഹിന്ദി ചുവയുണ്ട്. എന്നിട്ടും മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടി. മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ അബ്രഹാമിൻ്റെ സന്തതികളാണ്.

മമ്മുക്കയെ കുറിച്ചുള്ള കുറേ കേട്ടറിവുകൾ ഉണ്ട്. പക്ഷേ,സ്വീറ്റായി സംസാരിക്കുന്ന, എല്ലാവരോടും നന്നായി ഇടപഴകുന്ന മമ്മുക്കയെയാണ് സെറ്റിൽ കണ്ടത്.

മമ്മുക്കയോടൊപ്പം അഞ്ചാമത്തെ സിനിമയാണ് ഭീഷ്‌മപർവം. ആദ്യ ദിവസം രാജൻ നായരുടെ ഫുൾ കോസ്‌റ്റ്യൂമിൽ ഞാൻ സെറ്റിലേക്കു ചെല്ലുന്നു. കണ്ട പാടേ ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിട്ടു മമ്മുക്ക പറഞ്ഞു, നല്ല സ്‌റ്റൈൽ ഉണ്ടല്ലോ, ഭയങ്കര ഗെറ്റപ്പെന്ന്. ആ ഡയലോഗിന്റെ ഇംപാക്ടിലാണു മമ്മുക്കയുടെ വില്ലനായി തകർത്തത്,’സുദേവ് നായർ പറയുന്നു

Content Highlight: Actor Sudev Nair Talk About Mammootty

We use cookies to give you the best possible experience. Learn more