| Sunday, 19th February 2023, 11:45 pm

ജയിലില്‍ കിടന്നതുകൊണ്ട് ഇനി സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചു, ആ പുസ്തകമാണ് രക്ഷിച്ചത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ ഇനി സിനിമകള്‍ കിട്ടില്ലെന്നാണ് വിചാരിച്ചിരുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പൗലോ കൊയ്‌ലോയുടെ പുസ്തകം വായിച്ചതിലൂടെയാണ് ഇല്ലാതായി പോയ തന്റെ പ്രതീക്ഷകള്‍ ചെറുതായി ഉണ്ടായി തുടങ്ങിയതെന്നും ഷൈന്‍ പറഞ്ഞു.

ജയിലില്‍ കിടന്നപ്പോള്‍ തന്റെ ജീവിതം ഇനി എന്താവും എന്ന ചിന്തയേക്കാള്‍ സിനിമാഭാവി എന്താകുമെന്നുള്ള ചിന്തകള്‍ മാത്രമാണ് മനസില്‍ ഉണ്ടായിരുന്നതെന്നും ഷൈന്‍ പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ജയിലില്‍ വെച്ച് പൗലോ കൊയ്‌ലോയുടെ ഒരു പുസ്തകം വായിച്ചതിലൂടെ എന്റെ ഇല്ലാതായ പ്രതീക്ഷ ചെറുതായി ഉണ്ടായിത്തുടങ്ങി. അറുപത് ദിവസമുണ്ടായിരുന്നു അവിടെ. 2019 ആയി ആ അനുഭവങ്ങളെ ഒന്ന് മറികടക്കാന്‍.

നല്ല റോളുകള്‍ മാത്രമല്ല, വൃത്തികെട്ട റോളുകളും സിനിമയിലുണ്ടാവും എന്നായിരുന്നു സ്വയം പ്രചോദിപ്പിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നത്. സിനിമയേക്കുറിച്ച് ഇതായിരുന്നു ചിന്ത. യഥാര്‍ഥ ജീവിതത്തേക്കുറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മറ്റ് ആശങ്കകളും ഉണ്ടായിരുന്നില്ല.

ജയിലില്‍ക്കിടന്ന സമയത്ത് ഇനി സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ്. തന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്ഖിലേത്.

ഇത്രയും സ്‌പേസ് ഉള്ള ഒരു തിരക്കഥ അന്നുവരെ കേട്ടിട്ടില്ല. ഒരുപാട് നാളത്തെ കഥയല്ല അത്. ഒരു രാത്രിയില്‍ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് ഇവിടെ വരെ എത്തിച്ച ഇന്ധനം,” ഷൈന്‍ പറഞ്ഞു.

content highlight: actor shine tom chakko about when he was in jail

We use cookies to give you the best possible experience. Learn more