| Tuesday, 20th December 2022, 7:46 pm

മമ്മൂക്കയുടെ കൂടെ എന്നെ കാണുന്നുണ്ടെങ്കില്‍ അത് അദ്ദേഹം വിളിച്ചത് കൊണ്ടല്ല; ചീത്ത വിളിച്ചാല്‍ പോലും ഞാന്‍ ഒന്നും ചെയ്യില്ല: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി വിളിച്ചിട്ടല്ല താന്‍ അദ്ദേഹത്തിന്റെ കൂടെ പല വേദികളിലും പോകുന്നതെന്ന് രമേഷ് പിഷാരടി. അദ്ദേഹം വേണ്ടെന്ന് പറഞ്ഞാലും താന്‍ കൂടെ പോവുകയാണെന്നും പിഷാരടി പറഞ്ഞു.

ഇതുവരെ കൂടെ വരണ്ടയെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അങ്ങനെ പറയാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ എപ്പോഴും മമ്മൂക്കയുടെ കൂടെ പോകും. അദ്ദേഹം വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ ഒപ്പം പോകും. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആത്മബന്ധം എന്നൊന്നും വിളിക്കാന്‍ പറ്റില്ല. കൊവിഡിന് ശേഷം ഒരുമിച്ച് പടം ചെയ്തത് കൊണ്ട് മമ്മൂക്കയുടെ കുറച്ചെങ്കിലും അടുത്ത് എനിക്ക് പോകാന്‍ കഴിയുന്നുണ്ട്.

അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. മമ്മൂക്കയുടെ കൂടെ എന്നെ കാണുന്നുണ്ടെങ്കില്‍ അത് അദ്ദേഹം വിളിച്ചത് കൊണ്ടല്ല. ഞാന്‍ കൂടെ പോകുന്നത് കൊണ്ടാണ്. ഇതുവരെ കൂടെ വരണ്ടയെന്ന് എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെ പറയാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

എന്നെ ആരെങ്കിലും ചീത്ത വിളിച്ചാല്‍ പോലും ഞാന്‍ ഒന്നും ചെയ്യില്ല. വെറുതെ കേട്ട് ചിരിച്ച് കൊണ്ടിരിക്കും. എതിരെ വരുന്നവന്‍ ചീത്ത വിളിക്കുമെന്ന് കരുതി ഞാന്‍ ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കില്ല. എനിക്ക് ഒരു സ്വഭാവമുണ്ട്.

എന്നെ ഒരാള്‍ ചീത്ത വിളിക്കുകയും വഴക്ക് പറയുകയും ചെയ്യുമ്പോള്‍ തിരിച്ച് ഞാന്‍ അവരോട് അതേ രീതിയില്‍ പെരുമാറിയാല്‍ അതെങ്ങനെയാണ് എന്റെ സ്വഭാവമാവുക,” പിഷാരടി പറഞ്ഞു.

content highlight: actor ramesh pisharodi about mammootty

We use cookies to give you the best possible experience. Learn more