| Monday, 10th May 2021, 2:23 pm

'ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട് ' എന്നായിരുന്നു 'ജോജി' സെറ്റില്‍ വെച്ച് ഫഹദ് പറഞ്ഞത്: പ്രചരിക്കുന്ന കഥകളെ കുറിച്ച് ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോളജ് കാലത്ത് മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും തന്നെ കുറിച്ചുള്ള കഥകള്‍ക്ക് ഒരു കുറവും ഇല്ലെന്ന് പറയുകയാണ് നടന്‍ ബാബുരാജ്. ഏറ്റവും ഒടുവില്‍ ‘ജോജി’ സിനിമയുടെ സെറ്റില്‍ വന്ന തന്നോട് ഫഹദ് ഫാസില്‍ ചോദിച്ച ചോദ്യത്തെ കുറിച്ചായിരുന്നു ബാബുരാജ് പറഞ്ഞത്.

ജോജിയുടെ സെറ്റിലെത്തിയ ഫഹദ് ‘ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട് ‘ എന്നായിരുന്നു പറഞ്ഞതെന്നും എടാ മോനെ അതൊക്കെ കെട്ടുകഥയാണെന്നും അന്ന് ഞാന്‍ മഹാരാജാസില്‍ പഠിച്ചിട്ടുപോലുമില്ലെന്നായിരുന്നു ഫഹദിനോട് അപ്പോള്‍ മറുപടിയായി പറഞ്ഞതെന്നും ബാബുരാജ് പറയുന്നു.

കോളജ് കാല കഥകള്‍ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതു കൊണ്ട് തന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജനം വിശ്വസിക്കുമെന്നും ബാബുരാജ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുരുത്തംകെട്ട ബാബുരാജിനെ മനസ്സിലാക്കാന്‍ വാണിക്ക് കഴിഞ്ഞു അല്ലേ എന്ന ചോദ്യത്തിനായിരുന്നു തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളെ കുറിച്ചും അത്തരം കഥകളോടുള്ള വാണിവിശ്വനാഥിന്റെ പ്രതികരണത്തെ കുറിച്ചും ബാബുരാജ് പറഞ്ഞത്.

‘അവള്‍ക്ക് എന്നെ നന്നായി അറിയാം. കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകള്‍ക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റില്‍ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്.

‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്. അന്നു ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു പോലുമില്ല’ എന്ന് അവനോട് പറഞ്ഞു.

സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാന്‍ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്തു ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി.

ജീവിതത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടാത്ത ആളാണോ ബാബുരാജ് എന്ന ചോദ്യത്തിന് കോളജ് കാല കഥകള്‍ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതു കൊണ്ട്, തന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജനം വിശ്വസിക്കുമെന്നായിരുന്നു ബാബുരാജിന്റെ മറുപടി.’ നമ്മളെ കുറിച്ചു നല്ലത് മാത്രമേ കേള്‍ക്കാവൂ എന്ന് ആഗ്രഹിക്കുമ്പോള്‍ വിഷമിക്കേണ്ടി വരും. അതുകൊണ്ട് എനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ആരെന്തു പറഞ്ഞാലും നമ്മള്‍ ഇതേ പരുവത്തില്‍ ഇവിടൊക്കെ തന്നെ കാണും,’ ബാബുരാജ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Baburaj talks about the stories that are being spread about him

We use cookies to give you the best possible experience. Learn more