ഉമേഷ് വള്ളിക്കുന്നിനും ആതിരയ്ക്കുമെതിരായ പൊലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക: സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala
ഉമേഷ് വള്ളിക്കുന്നിനും ആതിരയ്ക്കുമെതിരായ പൊലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക: സാംസ്‌കാരിക പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 8:31 pm

കോഴിക്കോട്: ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ പുറത്താക്കിയ ഉത്തരവിലെ സദാചാരപരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശത്തിനെതിരെ സംസ്‌കാരിക പ്രവര്‍ത്തകര്‍. ജനാധിപത്യ സമൂഹത്തിന്റെ കാവല്‍ സേനയാണ് പൊലീസെന്നും നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ലെന്നും വിവിധ സാംസ്‌കാരിക കൂട്ടായ്മകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പൊലീസ് സദാചാര പൊലീസിങ്ങില്‍ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു’

ആതിരയുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നുവെന്നും മഞ്ചാടിക്കുരു ഗ്രൂപ്പ്, ജനാധിപത്യവേദി, റെഡ് യങ്സ് വെള്ളിമാടുകുന്നു, സഫ്ദര്‍ ഹാഷ്മി നാട്യസംഘം,റെഡ്സ്റ്റാര്‍ മേപ്പയൂര്‍, ശ്രദ്ധ കൊയിലാണ്ടി, ലോഹ്യവിചാരവേദി, സിവില്‍ സൊസൈറ്റി മൂവ്‌മെന്റ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉമേഷ് വള്ളിക്കുന്നിനും സുഹൃത്ത് ആതിരയ്ക്കുമെതിരായ പോലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക എന്നത് ആത്മബോധമുള്ള മുഴുവന്‍ പൗരസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ജനാധിപത്യ സമൂഹത്തിന്റെ കാവല്‍ സേനയാണ് പൊലീസ്; നാടുവാഴിത്ത മൂല്യങ്ങളുടെ ഖാപ്പ് പഞ്ചായത്തല്ല

ആരുടെ പോലീസ് എന്ന് നിരവധി തവണ ചോദിക്കേണ്ട സന്ദര്‍ഭങ്ങളിലൂടെ കേരളാ പോലീസ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒരു അധ്യാപികയെ സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കനുസരിച്ചു പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരാതിക്കാരുടെ ഇഷ്ടപ്രകാരം മാപ്പുപറയിപ്പിച്ചു അതുവീഡിയോയില്‍ പകര്‍ത്തി നാടുമുഴുവന്‍ പ്രചരിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നു.

ഈയടുത്ത് കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കാര്‍ പിന്തുടര്‍ന്ന് ‘എന്താ പരിപാടി?’ എന്നുചോദിക്കുന്ന സദാചാരക്കണ്ണുള്ള പോലീസും വാര്‍ത്തകളില്‍ നിറഞ്ഞു.

ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഐ.പി.എസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് സുഹൃത്തായ സ്ത്രീയുടെ ഫ്‌ലാറ്റ് സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ ആ സ്ത്രീയെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഒരു ഔദ്യോഗിക രേഖയില്‍ ഇത്തരത്തില്‍ എഴുതിച്ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന സാക്ഷരത പോലുമില്ലാത്ത ഇവരെ നയിക്കുന്നത് ഉത്തരേന്ത്യന്‍ ഖാപ്പു പഞ്ചായത്തുകളുടെ നാടുവാഴിത്തകാല മൂല്യവിചാരങ്ങളാണ്.

ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ത്രീ രണ്ട് പരാതികള്‍ ഐ.ജി. മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്നില്‍ ഇങ്ങനെ പറയുന്നു.
’08-09-2020 തീയ്യതി ഞാന്‍ തനിച്ച് താമസിക്കുന്ന ഫ്‌ലാറ്റില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അഇജ എന്ന് പരിചയപ്പെടുത്തി സുദര്‍ശന്‍ സാറും നാരായണന്‍ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും ‘നിങ്ങളാണോ ആതിര? ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ’ എന്ന് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തില്‍ അഇജ കമന്റടിക്കുകയും ചെയ്തു.’

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ സ്വതന്ത്ര സഞ്ചാരങ്ങള്‍ക്ക് പിറകേ ഒളിഞ്ഞു നോട്ടവുമായി നടക്കുന്ന ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെപ്പോലും ഒപ്പം കൂട്ടാതെയും ആതിര താമസിക്കുന്ന ഫ്‌ലാറ്റില്‍ ചെല്ലുന്നു. മേല്പറഞ്ഞ വിധം ഒരു പോലീസുദ്യോഗസ്ഥനു ചേരാത്ത വിധം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു.

പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പോലീസ് സദാചാര പോലീസിങ്ങില്‍ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആതിരയുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു.

ഉമേഷ് വള്ളിക്കുന്നിനും സുഹൃത്ത് ആതിരയ്ക്കുമെതിരായ പോലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക എന്നത് ആത്മബോധമുള്ള മുഴുവന്‍ പൗരസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

ഈ വിഷയത്തില്‍ യോജിപ്പുള്ള മുഴുവന്‍ വ്യക്തികളും സംഘടനകളും ഈ പ്രസ്താവനയില്‍ പേരു ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്. . .
സച്ചിദാനന്ദന്‍
സിവിക് ചന്ദ്രന്‍
എം.എന്‍.കാരശ്ശേരി
കെ.അജിത
കല്‍പ്പറ്റ നാരായണന്‍
സജിത മഠത്തില്‍
പ്രകാശ്ബാരെ
സി.ആര്‍.നീലകണ്ഠന്‍
ഗിരിജ പതേക്കര
ലാലി.പി.എം
Dr:ആസാദ്
മൃദുലാദേവി ശശിധരന്‍
ഷാഹിന.k.റഫീഖ്
ശ്രീജ നെയ്യാറ്റിന്‍കര
നവീന പുതിയോട്ടില്‍
അപര്‍ണ ശിവകാമി
റഫീഖ് മംഗലശ്ശേരി
പ്രതാപ് ജോസഫ്
അഞ്ജന ശശി
സലാം കാരമൂല
വി.ടി.ജയദേവന്‍
ലിജീഷ്‌കുമാര്‍
ജെ.ഷൈലജ
ബിന്ദു അമ്മിണി
ദേവപ്രസാദ്
ഷിബു മുത്താട്ട്
സന്തോഷ് പാലക്കട
ഷിനി യോഗാനന്ദന്‍
ബൈജു മേരിക്കുന്നു
സനീഷ് പനങ്ങാട്
വിനീഷ് ആരാധ്യ
വിജയരാഘവന്‍ ചേലിയ
പ്രിയേഷ് കുമാര്‍
adv: ലാല്‍കിഷോര്‍ എന്‍.വി.ബാലകൃഷ്ണന്‍
adv:സരിജ സുനില്‍
Dr: രേണുക
ബബിത മണ്ണിങാളില്‍
സുരേഷ് അച്ചൂസ്
മനോജ് കാന
വാസു നടുവണ്ണൂര്‍
അനൂപ് ജോസ്
മോഹനന്‍ പുതിയൊട്ടില്‍
ഹക്‌സര്‍
എ.രത്നാകരന്‍
സുല്‍ഫത്ത്. എം.
ഷൗക്കത്തലി
എരോത്ത്
സൂര്യദേവാര്‍ച്ചന
ശ്രീനി ഗ്രീനി
ഷാജിപോലൂര്‍

മഞ്ചാടിക്കുരു ഗ്രൂപ്പ്
ജനാധിപത്യവേദി
റെഡ് യങ്സ് വെള്ളിമാടുകുന്നു
സഫ്ദര്‍ ഹാഷ്മി നാട്യസംഘം
റെഡ്സ്റ്റാര്‍ മേപ്പയൂര്‍
ശ്രദ്ധ കൊയിലാണ്ടി
ലോഹ്യ വിചാരവേദി
സിവില്‍ സൊസൈറ്റി മൂവ്‌മെന്റ്