| Thursday, 7th September 2023, 1:47 pm

തിരുവനന്തപുരം സ്വദേശി? ആലുവയില്‍ പെണ്‍കുട്ടിയെ പീഡിപ്പച്ച പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് അതിഥിത്തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.
പ്രതി തിരുവനന്തപുരം സ്വദേശിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഏറെക്കാലമായി എറണാകുളത്തുള്ളതെന്നാണ് സൂചന.

ഇയാള്‍ മോഷണക്കേസില്‍ അടക്കം പ്രതിയാണന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ടെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ചുള്ള മീഡിയാവണ്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇയാളെ പിടികൂടാനുള്ള വലിയ തിരച്ചിലാലാണ് പൊലീസ്. ഇയാള്‍ എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആലുവ ചാത്തന്‍പുറത്ത്
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം വ്യാഴാഴ്ച രാവിലെയാണ് പുറത്തുവന്നത്.
നാട്ടുകാരുടെ തിരച്ചിലിനൊടുവില്‍ സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണുമ്പോള്‍ വിവസ്ത്രയായ നിലയിലായിരുന്നു.

പരിക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. അഞ്ച് മണിയോടെയാണ് കുട്ടിയെ പാടത്ത് നിന്ന് കണ്ടെത്തുന്നത്.

Content Highlight: Accused has been identified in the case of the rape of an eight-year-old girl in Aluva

We use cookies to give you the best possible experience. Learn more