| Wednesday, 10th February 2021, 5:44 pm

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകര്‍, കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല; കോണ്‍ഗ്രസിനെതിരെ എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. രാജ്യത്തെ വര്‍ഗീയ വത്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇവരൊന്നും ബി.ജെ.പിയെ എതിര്‍ക്കുന്നില്ല. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വിപുലീകരിക്കേണ്ട സൗഹൃദത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഈ പ്രസംഗങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ബി.ജെ.പിയുമായി ചേര്‍ന്ന് ഇടതുമുന്നണിയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരെ കബളിപ്പിക്കുന്നതിലാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക പ്രാവീണ്യം നേടിയിരിക്കുന്നത്.

കോണ്‍ഗ്രസ് സാധാരണ ഏതെങ്കിലും വാഗ്ദാനങ്ങള്‍ എപ്പോഴെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? ജനങ്ങളോടൊന്ന് പറയുക, മറ്റുള്ളവരോട് ഒന്ന് പ്രചരിപ്പിക്കുക എന്നതാണ് ഇവരുടെ ശൈലി. ഇതൊക്കെ ആളുകളെ കബളിപ്പിക്കുന്ന പരിപാടികളാണ്.

നാട് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തിലും കോണ്‍ഗ്രസിന് ഉത്തരമില്ല. മോദി സര്‍ക്കാരിന്റെ രാജ്യത്തെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ക്കുമ്പോഴും കോണ്‍ഗ്രസുകാര്‍ മിണ്ടുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan against Congress, Rahul and Priyanka Gandhi

We use cookies to give you the best possible experience. Learn more