| Tuesday, 9th February 2021, 1:26 pm

പാര്‍ലമെന്റില്‍ കരഞ്ഞ് മോദി, മറുപടി പ്രസംഗത്തില്‍ വിതുമ്പി ഗുലാം നബി ആസാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുലാം നബി ആസാദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോദിയ്ക്ക് വാക്കുകള്‍ ഇടറിയത്.

പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്.

” എനിക്ക് ഗുലാം നബി ആസാദിനെ വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ ഇരുവരും ഒരേ കാലത്ത് മുഖ്യമന്ത്രിമാരായിരുന്നവരാണ്. ഞാന്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ ഞങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കൂടുതല്‍പേര്‍ക്കൊന്നും അറിയാത്ത ഒരു പാഷനുണ്ട് ഗാര്‍ഡനിങ്ങില്‍,” മോദി പറഞ്ഞു.

ജമ്മുകശ്മീരില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തെക്കുറിച്ച് പറയുന്നതിന് ഇടയിലാണ് മോദി വിതുമ്പിയത്. തന്നെ ആദ്യം വിളിച്ച് വിവരം പറഞ്ഞത് ആസാദായിരുന്നുവെന്നും മോദി പറഞ്ഞു.

” കശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശികളെ രക്ഷിക്കാന്‍ ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത ശ്രമം ഞാനൊരിക്കലും മറക്കില്ല. ആ രാത്രി ഗുലാം നബി ആസാദ് എന്നെ വിളിച്ചു. സ്വന്തം കുടുംബാംഗങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നത് പോലെയായിരുന്നു അദ്ദേഹം ഇടപെട്ടത്,”.ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു മോദി കരഞ്ഞത്.

വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ഗുലാം നബി ആസാദ് കരഞ്ഞത്. ഒരു ഹിന്ദുസ്ഥാനി മുസ്‌ലിമായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം തുടച്ചുനീക്കണമെന്നും ഗുലാം നബി ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  A Tear In PM’s Eye In Parliament As Gulam Nabi Azad Steps Down

Latest Stories

We use cookies to give you the best possible experience. Learn more